ജനിതകശാസ്ത്രം ഹദീസിൽ ! Genetics explained in Hadith.

ഭ്രൂണ ശാസ്ത്രം ഖുർആനിലും ഹദീസിലും - പാർട്ട് 3. 
---------------------------------------------------------------------
ഭ്രൂണശാസ്ത്രവും ജനിതകശാസ്ത്രവും ആയി ബന്ധപ്പെട്ടു വളരെ ആധുനിക കാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട പല ശാസ്ത്രീയ അറിവുകളും ഹദീസുകളിൽ വിശദീകരിക്കപ്പെട്ടത് കാണാം. ഉദാഹരണത്തിന് നബി സല്ലല്ലാഹു അലൈഹിവസല്ലം മദീനയിൽ വന്നപ്പോൾ മദീനയിലെ ജൂതൻമാരുടെ വലിയ നേതാവായിരുന്ന വലിയ ജൂത പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാം മുഹമ്മദ് നബിയുടെ അടുത്തു വരികയും മുഹമ്മദ് നബി ഒരു യഥാർത്ഥ പ്രവാചകനാണോ എന്ന് പരിശോധിക്കുവാൻ വേണ്ടി മുഹമ്മദ് നബിയോട് ഏതാനും ചോദ്യങ്ങൾ ചോദിക്കുകയുമുണ്ടായി. അദ്ദേഹം പ്രവാചകനോട് പറഞ്ഞു "ഞാൻ താങ്കളോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കും ഒരു യഥാർത്ഥ പ്രവാചകനല്ലാതെ ഇതിനുത്തരം അറിയുക സാധ്യമല്ല". അദ്ദേഹത്തിൻറെ മൂന്ന് ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു. "എന്തുകൊണ്ടാണ് ഒരു കുട്ടി ചിലപ്പോൾ കുട്ടിയുടെ പിതാവിനോട് സാദൃശ്യം ഉള്ളവനാകുന്നു മറ്റുചിലപ്പോൾ കുട്ടി മാതാവിനോട് സാദൃശ്യം ഉള്ളവനാകുന്നു?" (എന്തുകൊണ്ടാണ് ചില കുട്ടികൾക്ക് ഉപ്പയുടെ അല്ലെങ്കിൽ ഉപ്പയുടെ ഫാമിലിയുടെ ഛായ കിട്ടുന്നു ചില കുട്ടികൾക്ക് ഉമ്മയുടെ അല്ലെങ്കിൽ ഉമ്മയുടെ ഫാമിലിയുടെ ഛായ കിട്ടുന്നു ? ) എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നാണ് ചോദ്യത്തിന്റെ ഉദ്ദേശ്യം. ജൂത പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാമിന്റെ ഈ ചോദ്യത്തിന് പ്രവാചകൻ സ (സ) കൊടുത്ത മറുപടി നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു. "ജിബ്‌രീൽ എന്ന മലക്ക് എനിക്ക്‌ ഇപ്പോൾ ഇതിന് ഉത്തരം അറിയിച്ച്‌ തന്നിരിക്കുന്നു. " അഥവാ ഈ ചോദ്യത്തിനുള്ള മറുപടി എനിക്ക് ദൈവികവെളിപാട് ആയി ഇപ്പോൾ ലഭിച്ചിരിക്കുന്നു. പ്രവാചകൻ പറഞ്ഞു

، وَأَمَّا الْوَلَدُ، فَإِذَا سَبَقَ مَاءُ الرَّجُلِ مَاءَ الْمَرْأَةِ نَزَعَ الْوَلَدَ، وَإِذَا سَبَقَ مَاءُ الْمَرْأَةِ مَاءَ الرَّجُلِ نَزَعَتِ الْوَلَدَ 

"പുരുഷന്റെ ബീജം സ്ത്രീയുടെ ബീജത്തിനെ (അണ്ഡത്തെ) മുൻ കടന്നാൽ ആ കുട്ടിക്ക് പിതാവിന്റെ സ്വഭാവ ഗുണവിശേഷങ്ങൾ ആയിരിക്കും കൂടുതലായി ഉണ്ടാകുക. എന്നാൽ സ്ത്രീയുടെ ബീജമാണ് പുരുഷബീജത്തെ മുൻ കടക്കുന്നത് എങ്കിൽ  മാതാവിൻറെ സ്വഭാവ ഗുണവിശേഷങ്ങൾ ആണ് കുട്ടിയിൽ കൂടുതലായി കാണപ്പെടുക. "

ആധുനിക ജനിതക ശാസ്ത്രത്തോട് പൂർണമായും യോജിക്കുന്ന ഒരു പ്രസ്താവനയാണിത്. dominant ജീനുകൾ അഥവാ സ്ട്രോങ്ങ് ആയിട്ടുള്ള ജീനുകളാണ് കുട്ടിയിൽ പ്രകടമായി ഉണ്ടാവുക.
മാതാവിൻറെ ജീനുകളാണ് കൂടുതൽ dominant ആയിട്ടുള്ളത് ഏങ്കിൽ മാതാവിൻറെ സ്വഭാവവിശേഷങ്ങളും പിതാവിൻറെ ജീനുകളാണ് കൂടുതൽ ഡോമിനൻറ് ആയിട്ടുള്ളത് എങ്കിൽ പിതാവിനെ സ്വഭാവഗുണങ്ങളും ആണ് കുട്ടിക്ക് ലഭിക്കുക. 23 ജോഡി ക്രോമസോമുകൾ ആണ് ഓരോ മനുഷ്യ കോശത്തിലും ഉള്ളത്. ഇതിൽ 23 എണ്ണം മാതാവിൽനിന്ന് ലഭിക്കുന്നതും 23 എണ്ണം പിതാവിൽനിന്ന് ലഭിക്കുന്നതായിരിക്കും. ഈ ക്രോമസോമുകളിൽ ഉള്ള ജീനുകൾ രണ്ടുതരത്തിൽ ആണുള്ളത് ഡോമിനന്റ്‌ ജീനുകളും റിസസീവ്‌ ജീനുകളും. ഡോമിനന്റ്‌ ജീനുകളുടെ ഗുണവിശേഷങ്ങൾ ആണ് ഒരു കോശം പ്രകടിപ്പിക്കുക.
പിതാവിൻറെ ബീജത്തിലെ ജീനുകൾ മാതാവിൻറെ അണ്ഡത്തിലെ ജീനുകളെ മറികടക്കുന്നു എങ്കിൽ അഥവാ പിതാവിൽനിന്നുള്ള ജീനുകൾ ഡോമിനന്റ്‌ ജീനുകൾ ആണെങ്കിൽ പിതാവിൻറെ സ്വഭാവവിശേഷങ്ങളും നേരെ തിരിച്ചാണെങ്കിൽ മാതാവിൻറെ സ്വഭാവവിശേഷങ്ങളും കുട്ടിക്ക് ലഭിക്കുന്നു. 

ഉദാഹരണത്തിനായി പിതാവിൻറെ കണ്ണിൻറെ നിറം കറുപ്പും മാതാവിൻറെ കണ്ണിന്റെ നിറം നീലയും ആണെന്ന് കരുതുക. ഇതിൽ കറുപ്പു നിറത്തിന്റെ ജീൻ dominant gene ഉം നീല നിറത്തിന്റെ ജീൻ recessive gene ഉം ആണ് എങ്കിൽ കുഞ്ഞിൻറെ കണ്ണിന്റെ നിറം കറുപ്പ് ആയിരിക്കും. കുഞ്ഞിൻറെ ശരീരത്തിലെ ഡിഎൻഎയിലെ ക്രോമസോമുകളിൽ കണ്ണിന് കറുപ്പു നിറം നൽകുന്ന ജീനും നീല നിറം നൽകുന്ന ജീനും രണ്ടും ഉണ്ടായിരിക്കും. എന്നാൽ കണ്ണിന്റെ കറുപ്പ് നിറത്തിന് കാരണമായ dominant gene നീല നിറത്തിന് കാരണമാകുന്ന recessive gene നെ അതിജയിക്കുകയും dominant gene ന്റെ ഗുണമായ കറുപ്പുനിറം മാത്രം കുഞ്ഞിൽ  പ്രകടമാവുകയും ചെയ്യും. 

മുമ്പ് പാർട്ട് 2 ൽ ഉദ്ധരിച്ച ഹദീസിലും ഇതേ ആശയം കാണാവുന്നതാണ്

إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا عَبْدَةُ، قَالَ حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَاءُ الرَّجُلِ غَلِيظٌ أَبْيَضُ وَمَاءُ الْمَرْأَةِ رَقِيقٌ أَصْفَرُ فَأَيُّهُمَا سَبَقَ كَانَ الشَّبَهُ ‏"‏ ‏.‏

പ്രവാചകൻ (സ) അരുൾ ചെയ്തു: പുരുഷൻറെ ദ്രാവകം കട്ടിയുള്ളതും വെളുത്തതും ആണ് . സ്ത്രീയുടെ ദ്രാവകം കട്ടി ഇല്ലാത്തതു മഞ്ഞയും ആണ് . ഇതിൽ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും.

Grade: Sahih (Darussalam)
Sunan an-Nasa'i 
Vol. 1, Book 1, Hadith 200

പുരുഷബീജത്തെ കുറിച്ചോ സ്ത്രീയുടെ അണ്ഡത്തെ കുറിച്ചോ ബീജസങ്കലനത്തെ കുറിച്ചോ ജനിതക ശാസ്ത്രത്തെക്കുറിച്ചോ ജീനുകളെക്കുറിച്ചോ ഒന്നും യാതൊരുവിധ ധാരണയുമില്ലാത്ത ഏഴാം നൂറ്റാണ്ടിലെ ഒരു നിരക്ഷരനായ അറബിയായ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ നാവിൽ നിന്നാണ് ഈ വാക്കുകൾ എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഒരു അറിവ് കൃത്യമായ ദൈവികവെളിപാടിന്റെ പിൻബലമില്ലാതെ ഒരിക്കലും സാധ്യമല്ല എന്ന സത്യം നമുക്ക് ബോധ്യപ്പെടുക. പ്രവാചകൻ ഒരിക്കലും സ്വന്തം ഇച്ഛക്ക് അനുസരിച്ച് സംസാരിക്കുകയില്ലല്ലോ അല്ലാഹുവിൽ നിന്നുള്ള ദിവ്യ വെളിപാടിൻറെ  അടിസ്ഥാനത്തിൽ ആണല്ലോ പ്രവാചക വചനങ്ങൾ . 
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ
അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.

(Surat:53, Verse: 3-4)

Post a Comment

Previous Post Next Post