ഇസ്ലാം വിമർശകർ സാധാരണയായി ഉന്നയിക്കുന്ന ഒരു ആരോപണമാണ് ഇസ്ലാമിൽ ഒരു പുരുഷന്റെ സാക്ഷ്യത്തിന് പകരമായി രണ്ട് സ്ത്രീകളുടെ സാക്ഷ്യം ആവശ്യപ്പെടുന്നു. ഇത് ഇസ്ലാം സ്ത്രീകളെ അവമതിക്കുന്നതിന്റെ തെളിവാണ്. ഇസ്ലാമിൻറെ ബാലപാഠങ്ങൾ പോലും അറിയാത്തവൻമാരാണ് ഇത്തരം വിമർശനങ്ങളുമായി ആയി വരുന്ന ഭൂരിപക്ഷവും എന്നതാണ് വാസ്തവം. അന്ധമായ ഇസ്ലാം വിരോധത്തിനപ്പുറം ആരോപകർക്ക് വിഷയത്തെക്കുറിച്ച് അറിവൊന്നും സാധാരണ ഉണ്ടാവാറില്ല.
വിമർശകരുടെ വാദം ഏകദേശം ഇപ്രകാരമാണ് : "ഇസ്ലാമിൽ ഒരു പുരുഷൻ രണ്ട് സ്ത്രീക്ക് സമമാണ്. ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്ന മതമാണ്. അതുകൊണ്ട് മുസ്ലിം സ്ത്രീകൾ എത്രയും പെട്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ചു സ്വതന്ത്രരാവൂ". മതം വിട്ട് സ്വതന്ത്രയായ സ്ത്രീകൾക്കാണെങ്കിൽ സെക്ഷ്യലി ഫ്രസ്റ്റേറ്റഡ് ആയ മല്ലു കിഴങ്ങൻ സ്വതന്ത്ര ചിന്തകരുടെ "ഒരു കളി തരുമോ കരളേ " എന്ന് അന്വേഷിച്ചുകൊണ്ടുള്ള കുശലാന്വേഷണങ്ങളുടെ ബഹളം ആണെന്ന് ആ സ്ത്രീകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് താനും. സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.
മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കാൻ കഷ്ടപ്പെടുന്ന സ്വതന്ത്ര ചിന്തകരുടെ സ്വാതന്ത്ര്യ ദാഹം എന്തിനുള്ളതാണ് എന്നതിന്റെ സാക്ഷ്യങ്ങൾ അവർ വെളിപ്പെടുത്തിയത് തന്നെ നമുക്ക് മുന്നിലുണ്ട്. നമുക്ക് ഇനി വിമർശകർ വിമർശിക്കുന്ന ഖുർആൻ ആയത്ത് ആദ്യം പരിശോധിക്കാം.
"സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ ( എഴുതേണ്ട വാചകം ) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും ( ബാധ്യതയില്‍ ) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. ( തെളിവ് നല്‍കാന്‍ ) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്‍റെഅവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. "
2:282.
ഇവിടെ ഖുർആൻ കടമിടപാട് രേഖപ്പെടുത്തി വെക്കേണ്ടതിൻറെ ആവശ്യകതയും അതിൻറെ രീതിയും പഠിപ്പിക്കുകയാണ്. ആളുകൾ തമ്മിലുള്ള കടം ഇടപാടുകൾ രേഖപ്പെടുത്തുമ്പോൾ സാക്ഷികളായി രണ്ടു പുരുഷന്മാർ ആവശ്യമുണ്ട്. രണ്ട് പുരുഷന്മാർ ഇല്ലായെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. എന്തുകൊണ്ടാണ് ഇവിടെ രണ്ടു സ്ത്രീകൾ വേണമെന്ന് പറഞ്ഞത് അതിനു ഖുർആനിൽ തന്നെ ഉത്തരം ഉണ്ട്. ഒരു സ്ത്രീ മറന്നു പോയാൽ അവളെ ഓർമിപ്പിക്കാൻ വേണ്ടി ആണത് എന്ന് ഖുർആൻ തന്നെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. "നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി "
എന്തുകൊണ്ടാണ് ഇവിടെ ഇങ്ങനെ ഒരു നിർദ്ദേശം വച്ചത് എന്ന് സാമാന്യ ബുദ്ധി കൊണ്ട് ചിന്തിച്ചാൽ തന്നെ വ്യക്തമാകുന്ന കാര്യം മാത്രമേ ഉള്ളൂ. സാധാരണഗതിയിൽ സാമ്പത്തിക ഇടപാടുകളും അതിൻറെ എഴുത്തുകുത്തുകളും മറ്റുമൊക്കെ ചെയ്യുന്നത് പുരുഷന്മാർ ആണല്ലോ. അതുകൊണ്ടുതന്നെ പുരുഷന്മാർ സ്വാഭാവികമായി സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നരായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പൊതുവേ സാമ്പത്തിക ഇടപാടുകളുടെ കാര്യങ്ങളിൽ ധാരാളമായി ഇടപെടാത്തവർ ആയതുകൊണ്ടുതന്നെ അവർക്ക് സാമ്പത്തികഇടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ സ്വാഭാവികമായ പരിചയക്കുറവ് ഉണ്ടാകും. സമ്പത്തിന്റെ കൃത്യമായ കണക്കും കാര്യവും എല്ലാം സ്ത്രീകൾ മറന്നു പോകാൻ ചാൻസ് കൂടുതലാണ്. രണ്ടു പേരുണ്ടെങ്കിൽ ഇനി എന്തെങ്കിലും കാരണവശാൽ ഒരാൾ മറന്നുപോയാൽ തന്നെ മറ്റേയാൾക്ക് ഓർമ്മ ഉണ്ടാകുമല്ലോ, ഓർമ്മയുള്ള ആൾക്ക് മറന്നു പോയ ആളെ ഓർമ്മിപ്പിക്കാമല്ലോ എന്നാണ് ഖുർആൻ പറഞ്ഞത്.
സാമ്പത്തിക ഇടപാടുകളിൽ കണക്ക് വളരെ കൃത്യമാവേണ്ടതുണ്ട്. കണക്കിൽ പിന്നീട് ഒരു സംശയം ഉണ്ടാകാൻ പാടുള്ളതല്ല. മനുഷ്യർ തമ്മിൽ നടത്തുന്ന കടം ഇടപാടുകൾ എത്രമാത്രം കണിശതയോടെ യും കൃത്യതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യണം എന്ന് വിവരിക്കുന്ന; വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ സൂക്തം കൂടിയാണിത്. അത്രമാത്രം പ്രാധാന്യമർഹിക്കുന്ന കാര്യമാണ് സാമ്പത്തിക ഇടപെടലുകളിലെ സൂക്ഷ്മത എന്നത് . സാമ്പത്തിക ഇടപാടുകളിൽ കൃത്യത ഇല്ലായെങ്കിൽ അത് വഴക്കിനും ശത്രുതയ്ക്ക് വഴിവയ്ക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ കടമിടപാട് സാക്ഷി നിൽക്കുമ്പോൾ ഒന്നുകിൽ രണ്ടു പുരുഷന്മാർ അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീയും സാക്ഷികൾ ആവട്ടെ എന്ന ഖുർആൻ നിലപാട് സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകൾക്കുള്ള പരിചയക്കുറവ് പരിഗണിച്ചുകൊണ്ടുള്ള ഒരു ഇളവ് നൽകുന്ന കാര്യം മാത്രമാണ് എന്ന സാമാന്യ ബോധം ഉള്ളവർക്ക് വ്യക്തമാകും. ഇതിനെയാണ് വളച്ചൊടിച്ചുകൊണ്ട് 'ഇസ്ലാമിൽ ഒരു പുരുഷൻ സമം രണ്ടു സ്ത്രീ ' എന്ന ലളിത സമവാക്യത്തിലേക്ക് സൗജന്യ ചിന്തകർ കൊണ്ടുവരാൻ ശ്രമിക്കുന്നത്.
ഇങ്ങനെ ലളിത സമവാക്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന യുക്തിയില്ലാ സൗജന്യ ചിന്തകർക്ക് വേറെ ചില ഖുർആൻ സൂക്തങ്ങൾ കാണിച്ചു തരാം. നിങ്ങളുടെ ലളിത സമവാക്യങ്ങൾ അവിടെയും അപ്ലൈ ചെയ്യണം. അല്ലെങ്കിൽ ഇരട്ടത്താപ്പ് ആണ് എന്നു പറയേണ്ടിവരും. ഖുർആൻ വിശദീകരിച്ച നിയമപ്രകാരം ഒരു സ്ത്രീയെ പറ്റി , അവൾ വ്യഭിചരിക്കുന്നത് ഞങ്ങൾ കണ്ടു എന്ന് മൂന്നു പുരുഷന്മാർ ഒരുമിച്ച് സാക്ഷി പറഞ്ഞു എന്ന് വയ്ക്കുക. എന്നാൽ സ്ത്രീ അക്കാര്യം നിഷേധിക്കുകയും ചെയ്തു. എങ്കിൽ ആ മൂന്ന് പുരുഷന്മാരെയും നാട്ടുകാരുടെ മുന്നിൽ നിർത്തി പരസ്യമായി 80 അടി ശിക്ഷ നൽകണം എന്നാണ് ഇസ്ലാം കൽപിക്കുന്നത്. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കാനും പാടുള്ളതല്ല. ഖുർആൻ ആയത്ത് കാണുക.
وَٱلَّذِينَ يَرْمُونَ ٱلْمُحْصَنَٰتِ ثُمَّ لَمْ يَأْتُوا۟ بِأَرْبَعَةِ شُهَدَآءَ فَٱجْلِدُوهُمْ ثَمَٰنِينَ جَلْدَةًۭ وَلَا تَقْبَلُوا۟ لَهُمْ شَهَٰدَةً أَبَدًۭا ۚ وَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
ചാരിത്രവതികളുടെ മേല്‍ ( വ്യഭിചാരം ) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍.
(Surat:24, Verse:4)
ഇവിടെ ഖുർആൻ പറഞ്ഞത് ഒരു സ്ത്രീയുടെ സാക്ഷ്യത്തിനു പകരമായി 4 പുരുഷന്മാരുടെ സാക്ഷ്യം ആവശ്യം ഉണ്ട് എന്നാണ്. ഒരു സ്ത്രീ താൻ വ്യഭിചരിച്ചിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും എന്നാൽ അവൾ വ്യഭിചരിക്കുന്നത് തങ്ങൾ കണ്ടു എന്ന് മൂന്നു പുരുഷന്മാർ സാക്ഷ്യപ്പെടുത്തിയാൽ പോലും കോടതി അംഗീകരിക്കുകയില്ല എന്ന് മാത്രമല്ല ആ മൂന്ന് പേരെയും പരസ്യമായി 80 അടി , ശിക്ഷയായി നൽകാനും അവരെ കള്ള സാക്ഷികളായി കോടതി, വിധി പ്രഖ്യാപിക്കാനുമാണ് കൽപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മൊഴിക്ക് എതിരായി നാല് പുരുഷന്മാരുടെ സാക്ഷി മൊഴി ഉണ്ടെങ്കിൽ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇവിടെ പറഞ്ഞത്. അപ്പോൾ സൗജന്യ ചിന്തകർ നേരത്തെ കൊണ്ടുവന്ന വാദം ഇവിടെയും ആവർത്തിക്കണം എന്നാണ് പറയാനുള്ളത്. അഥവാ ഇസ്ലാമിൽ ഒരു സ്ത്രീ സമം 4 പുരുഷൻമാർ എന്ന് നിങ്ങൾ വാദിക്കുമോ ? നിങ്ങളുടെ ലളിത യുക്തി അനുസരിച്ച് തീർച്ചയായും അങ്ങനെ പറയേണ്ടതുണ്ടല്ലോ.
അപ്പോൾ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ വളരെ വ്യക്തമാണ്. ഒരു സ്ത്രീയുടെ അഭിമാനത്തിന്റെ വിഷയമാണ് അവളെപ്പറ്റി വ്യഭിചാര ആരോപണം ഉന്നയിക്കുന്നത്. ഇസ്‌ലാം ഇത്തരം ആരോപണങ്ങൾ അതീവ ഗൗരവമായി പരിഗണിക്കുന്നു. ഒരു സ്ത്രീയെപ്പറ്റി അവൾ പിഴയാണ് , വെടിയാണ് എന്നൊക്കെ തെളിവില്ലാതെ ആരോപിക്കുന്നത് മഹാപാപങ്ങളിൽ ആണ് ഇസ്ലാം പെടുത്തിട്ടുള്ളത്. ഏഴ് വൻ പാപങ്ങളിൽ ഒന്നാണത്. അത്തരമൊരു കാര്യം ആരോപിക്കാൻ അത് നേരിട്ട് കണ്ട നാല് സാക്ഷികൾ എങ്കിലും വേണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അത് ഏറെക്കുറെ അസാധ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. അത്രമാത്രം ഗൗരവത്തോടെയാണ് സ്ത്രീയുടെ ആത്മാഭിമാനത്തെ ഇസ്ലാം പരിഗണിച്ചിട്ടുള്ളത്. അക്കാര്യത്തിൽ ഒരു സ്ത്രീയുടെ സാക്ഷ്യം മറികടക്കാൻ 4 പുരുഷന്മാരുടെ സാക്ഷ്യം ആവശ്യമാണ്. നാലിൽ കുറവാണ് സാക്ഷികൾ എങ്കിൽ ആരോപകർക്ക് പരസ്യമായി കടുത്ത ശിക്ഷയും ലഭിക്കും. മൂന്ന് പുരുഷന്മാരുടെ സാക്ഷ്യത്തിന് സ്ത്രീയുടെ ഒരു സാക്ഷ്യത്തിന്റെ വിലപോലുമില്ല ഇവിടെ.
വ്യത്യസ്ത സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും വേണ്ടതായ സാക്ഷികളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ട് എന്ന് ഖുർആനിൽ നിന്ന് തന്നെ വ്യക്തമായല്ലോ. സ്ത്രീകളുടെ അഭിമാനത്തിന്റെ കാര്യം വരുമ്പോൾ അവിടെ ഒരു സ്ത്രീയുടെ സാക്ഷ്യത്തിനു പകരം 4 പുരുഷന്മാരുടെ സാക്ഷ്യം ആവശ്യമാണ്. അതിനർത്ഥം ഇസ്ലാമിൽ ഒരു സ്ത്രീ 4 പുരുഷന് തുല്യം എന്നല്ല, അതുപോലെ കടം ഇടപാടുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒന്നുകിൽ രണ്ടു പുരുഷന്മാർ അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ആവശ്യമുണ്ട് എന്ന് പറയുമ്പോൾ ഇസ്ലാമിൽ രണ്ടു സ്ത്രീക്ക് തുല്യം ഒരു പുരുഷൻ എന്നും അല്ല എന്ന് മനസ്സിലാക്കുക. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച്, സാക്ഷി നിൽക്കുന്നവർക്ക് ഉണ്ടാകേണ്ട ചില പ്രത്യേകതകൾ പറഞ്ഞു എന്നു മാത്രമേയുള്ളൂ.
Post a Comment