ജാഹിലിയാ കാലത്ത് പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നു എന്നത് മുസ്ലിംകളുടെ വെറും തള്ള് മാത്രം അല്ലേ ?

ചരിത്രത്തിൽ വളരെ വ്യക്തമായി രേഖപ്പെട്ടു കിടക്കുന്ന കാര്യം മാത്രമാണ് ജാഹിലിയ്യാ കാലത്ത് പല അറബി ഗോത്രങ്ങളും പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നു എന്നത് . ഖുർആനിലും ഹദീസിലും തഫ്സീറുകളിലും ചരിത്ര ഗ്രന്ഥങ്ങളിലും എല്ലാം ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ജാഹിലിയ്യാ കാലഘട്ടത്തിൽ അറബികൾക്കിടയിൽ നിലവിലുണ്ടായിരുന്ന അതിനീചമായ ഒരു ദുരാചാരം ആയിരുന്നു പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുക എന്നത്. ഇസ്ലാം ഇത് കഠിനമായി വിലക്കി. 

വിശുദ്ധ ഖുർആൻ പറയുന്നു
وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّۭا وَهُوَ كَظِيمٌۭ
അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.

يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ
അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!
(Surat:16, Verse: 58,59)

وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍۢ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًۭٔا كَبِيرًۭا
ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.
(Surat:17, Verse:31)

പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയവർക്ക് പരലോകത്ത് സംഭവിക്കുന്ന കഠിനമായ വിചാരണയെയും ഖുർആൻ അവതരിപ്പിക്കുന്നുണ്ട്.

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ
( ജീവനോടെ ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു (പരലോകത്ത് വെച്ച് ) ചോദിക്കപ്പെടുമ്പോള്‍,

بِأَىِّ ذَنۢبٍۢ قُتِلَتْ
താന്‍ എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.
(Surat:81, Verse: 8,9)

സത്യവിശ്വാസം സ്വീകരിക്കാൻ എത്തുന്ന സ്ത്രീകളിൽ നിന്നും വാങ്ങേണ്ടുന്ന പ്രതിജ്ഞയെ പറ്റി ഖുർആൻ പറയുന്നിടത്ത് പ്രത്യേകം എടുത്തു പറഞ്ഞ കാര്യമാണ് മക്കളെ കൊല്ലുകയില്ല എന്ന് അവർ പ്രതിജ്ഞ ചെയ്യണമെന്നത് .

يَٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًۭٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَٰدَهُنَّ وَلَا يَأْتِينَ بِبُهْتَٰنٍۢ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍۢ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ
ഓ; നബീ, അല്ലാഹുവോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും നിന്നോട്‌ അനുസരണക്കേട്‌ കാണിക്കുകയില്ലെന്നും നിന്നോട്‌ പ്രതിജ്ഞ ചെയ്തുകൊണ്ട്‌ സത്യവിശ്വാസിനികള്‍ നിന്‍റെ അടുത്ത്‌ വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(Surat:60, Verse:12)

ജാഹിലിയ്യാ കാലഘട്ടത്തിൽ പെൺകുട്ടികളെ കുഴിച്ചുമൂടിയതിൽ ചില സഹാബികൾ പശ്ചാത്താപ മാർഗ്ഗം തേടിയത് ഹദീസിൽ കാണാം. 

جاء قيس بن عاصم إلى رسول الله صلى الله عليه وسلم فقال يا رسول الله إني وأدت بنات لي في الجاهلية قال "أعتق عن كل واحدة منهن رقبة" قال يا رسول الله إني صاحب إبل قال "فانحر عن كل واحدة منهن بدنة"
ഖൈസ് ബിൻ ആസിം പ്രവാചകൻറെ അടുത്ത് വന്നു പറഞ്ഞു: അല്ലാഹുവിൻറെ ദൂതരേ ജാഹിലിയ്യത്തിൽ ആയിരുന്നപ്പോൾ എൻറെ ചില പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിട്ടുണ്ട്. ( അതിന് എന്ത് പ്രായശ്ചിത്തമാണ് ഞാൻ ചെയ്യേണ്ടത് ? )
പ്രവാചകൻ പറഞ്ഞു: "ഓരോ പെൺകുട്ടിക്കും പകരമായി ആയി ഓരോ അടിമയെ മോചിപ്പിക്കുക. " ഖൈസ് മറുപടി പറഞ്ഞു: (എനിക്ക് അടിമയില്ല) എൻറെ കയ്യിൽ ഒട്ടകങ്ങൾ ആണുള്ളത്. പ്രവാചകൻ പറഞ്ഞു: "നിങ്ങൾ ഓരോ പെൺകുട്ടിക്കും പകരമായി ഓരോ ഒട്ടകങ്ങളെ അറുക്കുകയും പാവങ്ങൾക്ക് ദാനം ചെയ്യുകയും ചെയ്യുക ". 
തഫ്സീർ ഇബിൻ കസീർ. 

പെൺകുട്ടികളെ ജീവനോടെ കുഴിച്ച് മൂടൽ നിരോധിച്ചത് ഹദീസുകളിലും കാണാം

മുഗീറ ബിൻ ശുഅ്ബ നിവേദനം ചെയ്യുന്നു: പ്രവാചകൻ പറഞ്ഞു " അല്ലാഹു ഇക്കാര്യങ്ങൾ നിരോധിച്ചിരിക്കുന്നു : "മാതാവിനോട് നന്ദികേട് കാണിക്കൽ , പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടൽ, പാവങ്ങളുടെ അവകാശം (സക്കാത്ത് ) നൽകാതിരിക്കൽ , ആളുകളോട് യാചിക്കൽ എന്നിവയാണവ ". അള്ളാഹു വെറുക്കുന്ന കാര്യങ്ങൾ ഇവയാണ്: "അനാവശ്യമായ പാപമായ സംസാരങ്ങളും , പരദൂഷണവും , ആളുകളെ അമിതമായി പുകഴ്ത്തുന്നതും , മതകാര്യങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉന്നയിക്കലും, ധനം ധൂർത്തടിക്കലും "
സഹീഹുൽ ബുഖാരി. 

യാതൊരുവിധ സംശയങ്ങൾക്കും ഇടയില്ലാത്ത വിധം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്ന സംഭവമായിരുന്നു ജാഹിലിയ്യാ കാലഘട്ടത്തിൽ അറബി ഗോത്രങ്ങൾ പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നു കാര്യം. എന്ന് കരുതി എല്ലാ മനുഷ്യരും എല്ലാ പെൺകുട്ടികളെയും കുഴിച്ചു മൂടിയിരുന്നു എന്ന് ഇതിനർത്ഥമില്ല. പല ആളുകളും ചെയ്തിരുന്നു. സമൂഹത്തിൽ വ്യാപകമായിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം വന്നില്ലായിരുന്നുവെങ്കിൽ ഒരൊറ്റ പെൺകുട്ടികളും ഉണ്ടാകുമായിരുന്നില്ല എന്ന യുക്തിവാദികളുടെ ചോദ്യം വിവരക്കേട് മാത്രമാണ് ആണ്. ജനിച്ച മുഴുവൻ പെൺകുട്ടികളെയും കൊന്നിരുന്നു എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. 

എന്തിന് ജാഹിലിയാ കാലഘട്ടത്തിലേക്ക് നോക്കണം ! ഇന്നത്തെ കാലത്ത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലും ചൈനയിലും മറ്റുമൊക്കെ ലക്ഷക്കണക്കിന് പെൺകുട്ടികളെയാണ് ഗർഭത്തിൽ വച്ചുതന്നെ കൊന്നുകളയുന്നത്. ജാഹിലിയാ കാലത്തെക്കാൾ സാങ്കേതികവിദ്യ പുരോഗമിച്ചതുകൊണ്ട് നേരത്തെതന്നെ സ്കാനിങ്ങിലൂടെ പെൺകുട്ടിയാണോ എന്ന് അറിയാനും ഗർഭത്തിൽ വച്ചുതന്നെ കൊല്ലാനും ഇന്ന് സംവിധാനങ്ങളുണ്ട്. 

വനിതാ ശിശുക്ഷേമ വകുപ്പ് കേന്ദ്ര മന്ത്രി ആയിരുന്ന മനേക ഗാന്ധി പ്രസ്താവിച്ചത് അനുസരിച്ച് ഇന്ത്യയിൽ ഒരു ദിവസം 2000 പെൺകുട്ടികൾ കൊല്ലപ്പെടുന്നുണ്ട് എന്നാണ്. ഗർഭത്തിൽ വച്ചും പ്രസവിച്ച ഉടനെയും മാതാപിതാക്കൾ തന്നെയാണ് കുഞ്ഞുങ്ങളെ കൊല്ലുന്നത്. അഥവാ ഓരോ 43 സെക്കൻഡിലും ഒരു പെൺകുട്ടി വീതം ഇന്ത്യയിൽ മാത്രം കൊല്ലപ്പെടുന്നു എന്നർത്ഥം. ഞാൻ ഈ പോസ്റ്റ് എഴുതാൻ ഒന്നരമണിക്കൂറോളം എടുത്തിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ 125 പെൺകുട്ടികൾ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ഭ്രൂണഹത്യക്ക് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. എത്ര ഭീകരമായ കണക്കാണ് ഇത് എന്ന് ഓർത്തു നോക്കൂ. ഗർഭത്തിൽ വച്ച് കൊല്ലുന്നതും ജനിച്ചതിനുശേഷം കൊല്ലുന്നതും ഒന്നും വലിയ വ്യത്യാസമില്ല. രണ്ടും ജീവനുകളാണ് : പെൺകുഞ്ഞിന്റെ ജീവൻ. 

യാതൊരുവിധ അന്തവുമില്ലാത്ത മന്ദബുദ്ധികൾക്ക് ഇക്കാര്യങ്ങൾ നിഷേധിക്കാം. ഇന്ത്യയിൽ അങ്ങനെ ആരും പെൺഭ്രൂണഹത്യ നടത്തുന്നില്ല അതൊക്കെ വെറും തള്ളാണ്. അങ്ങനെ ആയിരുന്നുവെങ്കിൽ ഇവിടെ പെണ്ണുങ്ങൾ ഉണ്ടാകുമായിരുന്നോ എന്നൊക്കെ വിടുവായിത്തം പറയാം. പറയുന്നവൻറെ ബുദ്ധിയില്ലായ്മയും അന്തക്കേടും മാത്രമായേ വിലയിരുത്താനാവൂ. കാരണം എല്ലാവരും പെൺഭ്രൂണഹത്യ നടത്തുന്നില്ല. എന്നാൽ ചില ആളുകൾ ചെയ്യുന്നുണ്ട് എന്നാണ് കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം ഇത് സത്യപ്പെടുത്തുന്നു. ഓരോ 43 സെക്കൻഡിലും ഒരു പെൺകുഞ്ഞ് പെണ്ണായതിൻറെ പേരിൽ മാത്രം ഗർഭത്തിൽ വച്ച് നമ്മുടെ ഇന്ത്യയിൽ കൊല്ലപ്പെടുന്നു. 

ജാഹിലിയ്യ കാലഘട്ടത്തിലും എല്ലാവരും എല്ലാ പെൺകുട്ടികളെയും കൊന്നിട്ടില്ല. അങ്ങനെ ആരും പറഞ്ഞിട്ടുമില്ല. എന്നാൽ ധാരാളം ആളുകൾ ധാരാളം പെൺകുട്ടികളെ അന്ന് കൊന്നിട്ടുണ്ട് , ജീവനോടെ കുഴിച്ചുമൂടിയിട്ടുണ്ട്. ചില മരപ്പാഴുകൾ നിഷേധിച്ചത് കൊണ്ട് ഇല്ലാതാകുന്നത് അല്ല അക്കാര്യം.

Post a Comment

Previous Post Next Post