ഇസ്ലാം സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന മതമാണ് എന്ന് സ്ഥാപിക്കാനായി വിമർശകർ ഉന്നയിച്ച 12 ആരോപണങ്ങളിൽ മൂന്നെണ്ണം കഴിഞ്ഞ പോസ്റ്റ് ചർച്ച ചെയ്തു. വായിക്കാത്തവർക്ക് ഈ ലിങ്ക് ഉപയോഗപ്പെടുത്താം
https://jauzalcp.blogspot.com/2021/08/blog-post_24.html?m=1
അടുത്ത രണ്ട് ആരോപണങ്ങളാണ് ഇന്ന് ചർച്ച ചെയ്യുന്നത്.
📌ആരോപണം No.3 : A woman is not allowed to imitate anyone (Sunan Ibn majah 1904).
📣 മറുപടി : ആദ്യം ഹദീസ് മുഴുവനായി കാണുക.
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ لَعَنَ الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ .
"സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്മാരെയും പുരുഷന്മാരെ അനുകരിക്കുന്ന സ്ത്രീകളെയും മുഹമ്മദ് നബി ﷺ ശപിച്ചിരിക്കുന്നു. "
Grade: Sahih (Darussalam)
Reference : Sunan Ibn Majah 1904.
എതിർ ലിംഗത്തെ അനുകരിക്കുന്നത് പുരുഷനും സ്ത്രീക്കും ഒരുപോലെ ഇസ്ലാമിൽ നിഷിദ്ധമാണ്, ഹറാമാണ്.
ഒരു പുരുഷൻ സ്ത്രീയുടെ വസ്ത്രം ധരിക്കാനോ , സ്വർണ്ണാഭരണം ധരിക്കാനോ , പട്ടു വസ്ത്രം ധരിക്കാനോ , സ്ത്രീകളെപ്പോലെ മേക്കപ്പ് ചെയ്തു നടക്കാനോ , മൈലാഞ്ചി ഇടാനോ പാടുള്ളതല്ല. അതുപോലെതന്നെ ഒരു മുസ്ലിം സ്ത്രീ, പുരുഷന്മാരെ അനുകരിച്ച് പുരുഷന്മാരുടെ വസ്ത്രം ധരിക്കുവാനും മറ്റും പാടുള്ളതല്ല. ഇത്തരം പ്രവർത്തനങ്ങൾ വെറുക്കപ്പെട്ടതും ശപിക്കപ്പെട്ടതുമാണ് എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
ഹദീസിലുള്ളത് മേൽ പറഞ്ഞ കാര്യമാണ് എന്നിരിക്കെ വിമർശകരുടെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു.
📌 ആരോപണം No.4 : A woman is not allowed to cry if someone died! (Sunan Ibn majah 1583).
📣 മറുപടി : ആദ്യം ഹദീസ് പൂർണമായി കാണുക.
عَنِ ابْنِ عُمَرَ، قَالَ: نَهَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ أَنْ تُتْبَعَ جِنَازَةٌ مَعَهَا رَانَّةٌ .
"അലമുറയിടുന്ന സ്ത്രീ, മൃതദേഹത്തെ അനുഗമിക്കുന്നത് പ്രവാചകൻ ﷺ വിലക്കി "
Grade: Da’if (Darussalam)
Reference : Sunan Ibn Majah 1583
ഈ ഹദീസ് ദുർബലമായതാണ് എന്ന് ആദ്യം മനസ്സിലാക്കുക. ഇനി എന്താണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് എന്നു മനസ്സിലാക്കാൻ ഇതിനു തൊട്ടു മുമ്പും ശേഷവുമുള്ള ഹദീസുകൾ വായിച്ചാൽ തന്നെ മതിയാവുന്നതാണ്.
തൊട്ടുമുമ്പുള്ള ഹദീസ് കാണുക.
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ النِّيَاحَةُ عَلَى الْمَيِّتِ مِنْ أَمْرِ الْجَاهِلِيَّةِ فَإِنَّ النَّائِحَةَ إِنْ لَمْ تَتُبْ قَبْلَ أَنْ تَمُوتَ فَإِنَّهَا تُبْعَثُ يَوْمَ الْقِيَامَةِ عَلَيْهَا سَرَابِيلُ مِنْ قَطِرَانٍ ثُمَّ يُعْلَى عَلَيْهَا بِدُرُوعٍ مِنْ لَهَبِ النَّارِ " .
പ്രവാചകൻ ﷺ പറഞ്ഞു: "മരണപ്പെട്ട ആളുടെ പേരിൽ അലമുറയിട്ടു കരയുന്നത് ജാഹിലിയ്യാ കാല (അപരിഷ്കൃത) സംസ്കാരത്തിൽ പെട്ടതാണ്. ഇങ്ങനെ അലമുറയിട്ട് കരയുന്ന സ്ത്രീ മരണത്തിനു മുൻപ് ആ കാര്യത്തിൽ പശ്ചാത്തപിച്ചില്ലെങ്കിൽ പരലോകത്ത് ടാറിന്റെയും തീയുടെയും വസ്ത്രങ്ങളണിഞ്ഞ് കൊണ്ടായിരിക്കും ഉയർത്തെഴുന്നേൽക്കുക "
(സുനനു ഇബ്നുമാജ 1582.) ഹസനായ ഹദീസ്.
തൊട്ട് ശേഷം വരുന്ന ഹദീസും കാണുക
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " لَيْسَ مِنَّا مَنْ شَقَّ الْجُيُوبَ وَضَرَبَ الْخُدُودَ وَدَعَا بِدَعْوَى الْجَاهِلِيَّةِ " .
പ്രവാചകൻ ﷺ പറഞ്ഞു: (മരണപ്പെട്ടവരുടെ പേരിൽ അലമുറയിട്ടു കൊണ്ട് ) വസ്ത്രം വലിച്ചു കീറുന്നവരും (സ്വന്തം) മുഖത്തടിക്കുന്നവരും ജാഹിലിയ്യാ കാലഘട്ടത്തിലെ പോലെ അലമുറയിടുന്നവരും നമ്മിൽ പെട്ടവരല്ല. (ഇവയൊന്നും ഇസ്ലാമിക സംസ്കാരമല്ല, മുസ്ലിമിന് യോജിക്കുന്നതുമല്ല)
Grade: Sahih (Darussalam)
Reference : Sunan Ibn Majah 1584.
ജാഹിലിയ്യാ കാലഘട്ടത്തിൽ ഉന്നത കുടുംബത്തിലെ ആളുകൾ മരിച്ചാൽ അവർക്കുവേണ്ടി അലറി വിളിച്ചു ദേഹത്തടിച്ചു കരയുന്ന പ്രൊഫഷണൽ കരച്ചിൽ ടീമുകൾ ആ കാലത്ത് ഉണ്ടായിരുന്നു (professional Mourners). മരണ വീട്ടിൽ ചെന്ന് ഉച്ചത്തിൽ അലമുറയിട്ട് കരയുന്ന സ്ത്രീകൾ ! ഉത്തരേന്ത്യയിലും രാജസ്ഥാനിലും ഒക്കെ ഇത്തരത്തിൽ കരയുന്ന റുദാലി എന്ന വിഭാഗം ഉണ്ട്. കൂടുതൽ ഉച്ചത്തിൽ അലമുറയിട്ടു കരയുന്നത് അഭിമാനമായി ആയിരുന്നു ജാഹിലിയ്യ കാലത്ത് പരിഗണിക്കപ്പെട്ടിരുന്നത്. താൻ മരിച്ചാൽ ഇത്തരം ആളുകളെക്കൊണ്ട് വന്ന് പണം കൊടുത്ത് കരയിപ്പിക്കണം എന്ന് വസിയ്യത്ത് ചെയ്യുന്ന സമ്പ്രദായം ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്നു. ഇപ്രകാരം അലമുറയിട്ടു കരയപ്പെട്ടാൽ അതിൻറെ പേരിൽ മരണപ്പെട്ട ആളിന് ശിക്ഷ ലഭിക്കുമെന്ന കാര്യവും പ്രവാചകൻ ഉണർത്തിയിട്ടുണ്ട്.
ജാഹിലിയാ കാലത്തെ ബാക്കിപത്രമായ അനാചാരമായ മരണവീട്ടിലെ ഇത്തരം അലറിക്കരച്ചിൽ ഇസ്ലാം വിരോധിച്ചു. സ്വന്തം വസ്ത്രം വലിച്ചുകീറി , മുഖത്തടിച്ച്, ആർത്തലച്ച് അലമുറയിട്ട് മരണവീട്ടിൽ "സീൻ" ഉണ്ടാക്കുന്ന അപരിഷ്കൃത സംസ്കാരം തെറ്റാണെന്ന് പഠിപ്പിച്ച പ്രവാചകൻ തന്നെ കണ്ണീർ പൊഴിച്ച് കരയുവാനും ദുഃഖിക്കുവാനുമെല്ലാം അനുവാദവും നൽകിയത് മറ്റു ഹദീസുകളിൽ കാണാവുന്നതാണ്.
എല്ലാ കാര്യങ്ങളിലും മിതത്വവും മാന്യമായ പെരുമാറ്റരീതികളും മുന്നോട്ടുവയ്ക്കുന്ന ഇസ്ലാം മരണാനന്തര വ്യവഹാരങ്ങളിലും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ജാഹിലിയ്യ കാലഘട്ടത്തിലെ അനാചാരങ്ങൾ തിരുത്തുക കൂടിയാണ് പ്രവാചകദൗത്യം.
അപ്പോൾ കാര്യം കൃത്യമായി മനസ്സിലാക്കുക. കരയുന്നത് അല്ല പ്രശ്നം, അലമുറയിടുന്നതാണ്. നാക്കാണ്, കണ്ണീരല്ല പ്രശ്നം. അങ്ങനെ ആ കള്ളആരോപണവും പൊളിഞ്ഞു.
അസ്സലാമു അലൈക്കും
ReplyDeleteസഹോദരാ, എനിക്ക് ഒരു സംശയമുണ്ട്
ഇതുപോലൊരു ഹദീസ് ഉണ്ട്
ഒരു പുരുഷൻ കാണുന്നതിനെ (ലൈംഗിക സ്വപ്നം) സ്വപ്നത്തിൽ കാണുന്ന ഒരു സ്ത്രീയെക്കുറിച്ച് അവൾ അല്ലാഹുവിന്റെ ദൂതനോട് (ﷺ) ചോദിച്ചതായി ഉമ്മു സുലൈം വിവരിച്ചു. അല്ലാഹുവിന്റെ ദൂതൻ (സ) സമാധാനം പറഞ്ഞു:
ഒരു സ്ത്രീ അത് കണ്ടാൽ, അവൾ കുളിക്കണം. ഉമ്മു സുലൈം പറഞ്ഞു: ഞാൻ അക്കാര്യത്തിൽ ലജ്ജിച്ചു പറഞ്ഞു: അത് സംഭവിക്കുമോ? ഇതിനെക്കുറിച്ച് അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: അതെ (അത് സംഭവിക്കുന്നു), അല്ലാത്തപക്ഷം (ഒരു കുട്ടി) അവളോട് എങ്ങനെ സാമ്യപ്പെടും? പുരുഷന്റെ ദ്രാവകം കട്ടിയുള്ളതും വെളുത്തതുമാണ്, സ്ത്രീയുടെ ദ്രാവകം നേർത്തതും മഞ്ഞയുമാണ്; അതിനാൽ ആരുടെ ദ്രാവകം നിലനിൽക്കുന്നു അല്ലെങ്കിൽ ആധിപത്യം പുലർത്തുന്നു എന്നതിൽ നിന്നാണ് സാമ്യം വരുന്നത്
ഈ ഹദീസ് അനുസരിച്ച് സ്ത്രീയുടെ മഞ്ഞ ദ്രാവകം ലൈംഗിക സ്വപ്നത്തിൽ സ്ഖലനം ചെയ്യപ്പെടുന്നു. എന്നാൽ ഫോളികുലാർ ദ്രാവകം ആ സമയത്ത് സ്ഖലനം ചെയ്യപ്പെടുന്നില്ല. പ്രവാചകന്മാരായ സഹാബയിൽ നിന്നും തഫ്സീറിൽ നിന്നും നമുക്ക് അറിയാം, മഞ്ഞ ദ്രാവകം ഒരു തെറിച്ചു വീഴുന്ന ദ്രാവകം ആണെന്ന്. So that can only be follicular fluid.
അപ്പോൾ ആ ഹദീസ് എന്താണ് അർത്ഥമാക്കുന്നത്?
This comment has been removed by the author.
DeletePost a Comment