എന്താണ് 'തക്കിയ' ? ഒരു വിശദപഠനം


മിഷനറികളുടെ 'തക്കിയ' ആരോപണത്തിന് പിന്നിൽ എന്ത് ? 
------------------------------------------------------
ഇസ്ലാം വിമർശകരായ ക്രിസ്ത്യൻ മിഷണറിമാർ അടുത്തകാലത്തായി ഉന്നയിക്കുന്ന ഒരു ആരോപണമാണ് മുസ്ലീങ്ങൾ   'തക്കിയ' നടത്തുന്നവരാണ് എന്ന്. സത്യത്തിൽ ഇവന്മാരുടെ ആരോപണം കേൾക്കുമ്പോൾ മാത്രമാണ് മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം പേരും ഇങ്ങനെയൊരു പദം പോലും ആദ്യമായി കേൾക്കുന്നത്. അതിന് കാരണം മുസ്ലിങ്ങൾ ആരും തന്നെ ഇത്തരത്തിൽ ഒരുകാര്യം മദ്രസകളിലോ മറ്റു മത പഠന ക്ലാസ്സുകളിലോ ഒന്നും ഒരിക്കലും കേട്ടിട്ടില്ല, പഠിച്ചിട്ടുമില്ല!. 

മുസ്ലീങ്ങളെ പറ്റി പലതരത്തിലുള്ള  നുണകൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ നോക്കിയിട്ടും പൊതുസമൂഹത്തിൽ വലിയ രീതിയിൽ അതൊന്നും ക്ലച്ചു പിടിക്കുന്നില്ല. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ പല നുണ കഥകളും വ്യാപകമായി സമൂഹത്തിൽപ്രചരിപ്പിച്ചിട്ടും മുസ്‌ലിംകളുമായി ഒരിക്കലും അടുത്തിടപഴകിയിട്ടില്ലാത്ത ചെറിയ വിഭാഗം ഒഴികെ പൊതുസമൂഹത്തിലെ ഭൂരിപക്ഷവും ഇത്തരം നുണകൾ വിശ്വസിക്കാൻ തയ്യാറല്ല.  

ഇസ്ലാം പ്രാകൃതം ആണെന്നും പുരോഗമനപരമല്ലെന്നും , സ്ത്രീവിരുദ്ധമാണെന്നും വിശ്വസിക്കുന്ന പൊതുസമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ പോലും മുസ്ലീങ്ങളെ പറ്റി ആരോപിക്കുന്ന നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് പോലെയുള്ള കഥകൾ നുണയാണെന്ന് നിസ്സംശയം പ്രഖ്യാപിക്കും.  

അതിന് കാരണം പൊതുസമൂഹത്തിനു മുന്നിൽ അവർക്ക് പരിചയമുള്ള അവർ നിത്യവും ഇടപഴകുന്ന മുസ്ലിങ്ങളായ സുഹൃത്തുക്കളും സഹപ്രവർത്തകരും അയൽവാസികളും നാട്ടുകാരും ബഹുഭൂരിപക്ഷവും നല്ലവരും സ്നേഹമുള്ളവരും സഹായമനസ്കരും ആണ്. മുസ്ലിങ്ങളെ പറ്റി പടച്ച് വിടുന്ന ഇത്തരം കഥകൾ നുണയാണെന്ന് അവർക്ക് അവരുടെ ജീവിത നേർക്കാഴ്ചകൾ ബോധ്യപ്പെടുത്തുന്നു. 

എന്തിനധികം പറയുന്നു, ഒരു പള്ളീലച്ചനും മിഷനറിയും കൂടി നടത്തുന്ന ലൗ ജിഹാദിനെ കുറിച്ചുള്ള സംഭാഷണ വീഡിയോ കണ്ടിരിക്കുമല്ലോ. ക്രിസ്ത്യൻ പെൺകുട്ടികൾ എന്തുകൊണ്ടാണ് മുസ്ലിം ചെറുപ്പക്കാരിൽ ആകൃഷ്ടരാവുന്നത് എന്ന അച്ഛൻറെ ചോദ്യത്തിന് മറുപടിയായി "മുസ്ലീങ്ങൾ മദ്യപിക്കില്ല, മയക്കുമരുന്ന് ഉപയോഗിക്കില്ല, സ്ത്രീധനം വാങ്ങില്ല, സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണ് ഇതൊക്കെയാണ് ക്രിസ്ത്യൻ പെൺകുട്ടികളെ ആകൃഷ്ടരാക്കുന്നത്" എന്നാണ് ബ്രദർ മറുപടി പറയുന്നത് ! 

മത ഭേദമന്യേ ജനങ്ങൾ ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിൽ മുസ്ലീങ്ങളെ പറ്റി നുണക്കഥകൾ പറഞ്ഞതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല, ഭൂരിപക്ഷവും ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ല എന്ന് തിരിച്ചറിഞ്ഞ വിദ്വേഷ പ്രചാരകർ അടുത്ത നുണക്കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതാണ് 'തക്കിയ' ആരോപണം. 

മുസ്ലീങ്ങൾ യഥാർത്ഥത്തിൽ നല്ലവരല്ല, നല്ലവരായി അഭിനയിക്കുകയാണ്. 'തക്കിയ' എന്നാണ് ഇത് അറിയപ്പെടുന്നത്. യാഥാർഥ്യം മറച്ചുവെച്ച് മറ്റുള്ളവർക്ക് മുന്നിൽ മുസ്ലിങ്ങൾ നുണ പറയുകയാണ് എന്നാണ് മിഷണറിമാരുടെ പുതിയ ആരോപണം ! മുസ്ലീങ്ങളെ ഒരിക്കലും വിശ്വസിക്കരുത് അവർ പറയുന്നതെല്ലാം നുണയാണ് എന്നാണു ഇവർ ആരോപിക്കുന്നത്. 

മിഷനറിമാർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെ പ്രധാന കാരണം അവരുടെ കടുത്ത നിരാശയും എന്ത് നുണപറഞ്ഞും മുസ്ലിംകളെ പൈശാചിക വൽക്കരിക്കുക എന്ന അജണ്ടയും മാത്രമാണ്. സത്യത്തിൽ മിഷനറിമാർ ചെയ്യുന്ന ഈ പ്രവൃത്തിയാണ് യഥാർത്ഥ 'തക്കിയ' എന്ന് പറയാതെ വയ്യ ! ക്രിസ്ത്യാനികൾക്ക് ഇത്തരം 'തക്കിയ'  വിശ്വാസമുണ്ട്. ബൈബിളിൽ ഇതിന് ധാരാളം തെളിവുകളുമുണ്ട്. കർത്താവ് തന്നെ ഇത്തരം നുണകൾ പറയാൻ കൽപ്പിക്കുന്ന ധാരാളം കല്പനകൾ ബൈബിളിലുണ്ട്. പത്രോസും പൗലോസും ഒക്കെ നുണകൾ പറഞ്ഞത് ബൈബിളിൽ തന്നെ കാണാം !

തമാശക്ക് പോലും കളവ് പറയൽ ഇസ്ലാമിൽ ഹറാമാണ്. പിന്നെയല്ലേ 'തക്കിയ' ! 

 مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا بَهْزُ بْنُ حَكِيمٍ، حَدَّثَنِي أَبِي، عَنْ جَدِّي، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ وَيْلٌ لِلَّذِي يُحَدِّثُ بِالْحَدِيثِ لِيُضْحِكَ بِهِ الْقَوْمَ فَيَكْذِبُ وَيْلٌ لَهُ وَيْلٌ لَهُ ‏"‏ ‏.‏ قَالَ وَفِي الْبَابِ عَنْ أَبِي هُرَيْرَةَ ‏.‏ قَالَ هَذَا حَدِيثٌ حَسَنٌ ‏.‏

നബി(സ) പറഞ്ഞു:
“ജനങ്ങളെ ചിരിപ്പിക്കുവാൻ വേണ്ടി സംസാരത്തിൽ കളവ് പറയുന്നവന് നാശം (നരകം), അവനാകുന്നു നാശം(നരകം) , അവനാകുന്നു നാശം(നരകം)”. (തുർമുദി2315).  

ഹദീസിൽ പ്രയോഗിച്ച, “വൈൽ” എന്ന പദത്തിന്റെ വിവക്ഷയായി, നരകത്തിലെ താഴ്‌വര, നാശം എന്നിങ്ങനെ രണ്ടു അർത്ഥങ്ങൾ മുഹദ്ദിസുകൾ രേഖപ്പെടുത്തിയതായി കാണാം.

തക്കിയ എന്നത് യഥാർത്ഥ ഇസ്ലാമിൽ നിന്ന് പിഴച്ചുപോയ കക്ഷികളായ ഷിയാക്കളുടെ വിശ്വാസമാണ്. മുസ്ലീങ്ങൾക്ക് അത്തരം 'തക്കിയ'  വിശ്വാസം ഇല്ല. ക്രിസ്ത്യാനികളുടെയും ശിയാക്കളുടെയും വിശ്വാസമായ 'തക്കിയ' ഇസ്ലാമിൽ കെട്ടിവയ്ക്കാൻ നോക്കരുത്.


സത്യം മാത്രം പറയുക. 
_______________________
 
ജീവിതത്തിലുടനീളം സത്യസന്ധത പുലർത്തണം എന്നും കളവുപറയരുത് എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവാചകൻറെ സത്യസന്ധത എതിരാളികൾ പോലും അംഗീകരിച്ചിരുന്നു. ഒരിക്കൽപോലും കളവു പറയാത്ത ആളായിരുന്നു മുഹമ്മദ് നബി(സ). അൽ അമീൻ അഥവാ വിശ്വസ്തൻ, സത്യസന്ധൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. സത്യവിശ്വാസികൾ പ്രവാചക മാതൃക പിന്തുടരേണ്ടവരാണ്. 

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.
(Surat:9, Verse:119)

وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.
(Surat:2, Verse:42)

അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: റസൂൽﷺ പറഞ്ഞു: " സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും ". (ബുഖാരി)

റസൂൽﷺ പറഞ്ഞു: "ഒരു മനുഷ്യൻ നുണയൻ ആയിത്തീരാൻ അവൻ കേട്ടതെല്ലാം പ്രചരിപ്പിച്ചാൽ തന്നെ മതി" .(മുസ്ലിം). 

അബ്ദുല്ലാഹി ബിന്‍ ആമിര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ വരികയുണ്ടായി. ഞാന്‍ കൂട്ടുകാരോടൊന്നിച്ച് കളിച്ചുനില്‍ക്കുകയായിരുന്നു. എന്നെ എന്റെ ഉമ്മ നിനക്കൊരുസാധനം തരാം എന്നു പറഞ്ഞുവിളിക്കുകയുണ്ടായി. അതുകണ്ട നബി(സ) ഉമ്മയോട് ചോദിച്ചു: "എന്താണ് നിങ്ങള്‍ അവനു കൊടുക്കാന്‍ കരുതിയിരിക്കുന്നത്?". അതുകേട്ട മാതാവ് ഞാനവന് ഒരു കാരക്ക നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അങ്ങനെ നിങ്ങള്‍ വല്ലതുംകൊടുക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവനോട് പറഞ്ഞത് കളവായി ഭവിക്കുന്നതാണ്’ (അബൂദാവൂദ്).

മറ്റുള്ളവരെ ചിരിപ്പിക്കാനായി തമാശയ്ക്ക് പോലും നുണ പറയരുത് എന്ന ഹദീസ് കഴിഞ്ഞ പോസ്റ്റിൽ ഉദ്ധരിച്ചു. 

നുണ പറയുക എന്നത് കപട വിശ്വാസികളുടെ (മുനാഫിക്) ലക്ഷണം ആയിട്ടാണ് പ്രവാചകൻ പഠിപ്പിച്ചത്. 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا إِذَا اؤْتُمِنَ خَانَ وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ، وَإِذَا خَاصَمَ فَجَرَ ‏"‏‏.
അബ്ദുല്ലാഹിബ്നുഅംറ്(റ) വിൽനിന്നും നിവേദനം: നിശ്ചയം നബി(സ്വ) പറഞ്ഞു: നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ കറയറ്റ കപടവിശ്വാസിയാണ്. അവയില്‍ ഏതെങ്കിലും ഒരു ലക്ഷണം ഒരാളിലുണ്ടെങ്കില്‍ അത് വര്‍ജ്ജിക്കും വരേക്കും അവനില്‍ കപടവിശ്വാസമുണ്ട്. 

1. വിശ്വസിച്ചാല്‍ ചതിക്കുക,
2. സംസാരിച്ചാല്‍ കളവ് പറയുക
3. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക,
4. പിണങ്ങിയാല്‍ അസഭ്യം പറയുക എന്നിവയാണവ
(ബുഖാരി, മുസ്ലിം)

കപടവിശ്വാസികൾ (മുനാഫിഖുകൾ) നരകത്തിലെ ഏറ്റവും അടിത്തട്ടിൽ ആയിരിക്കും എന്നാണ് ഖുർആൻ പഠിപ്പിച്ചത്. 

إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا
തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.
(Surat:4, Verse:145)

സത്യസന്ധതക്ക് ഇസ്ലാം അത്രമാത്രം പ്രാധാന്യം കല്പിച്ചിട്ടുണ്ട് എന്നിരിക്കെ, 'മുസ്ലീങ്ങൾ മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുകയാണ് നുണ പറയുകയാണ്, തക്കിയ ആണ് ' എന്നൊക്കെയുള്ള മിഷണറികളുടെ ജൽപ്പനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനേയുള്ളൂ. ഇസ്ലാമിൽ അത്തരത്തിൽ ഒരു 'തക്കിയ' ഇല്ല തന്നെ. 


ശിയാക്കളുടെ തക്കിയ വിശ്വാസവും അഹ്ലുസ്സുന്നയുടെ നിലപാടും
-----------------------------------------------------------
യഥാർത്ഥ ഇസ്ലാമിൽ നിന്നും പിഴച്ചുപോയ കക്ഷികളായ ശിയാ വിശ്വാസികൾ 'തക്കിയ' എന്നത് ഒരു മതാചാരം ആയി വിശ്വസിക്കുന്നവരാണ്. വികലമായ സ്വന്തം ആശയങ്ങൾ മറച്ചുവച്ചുകൊണ്ട് മറ്റുള്ളവരോട് നുണ പറയാം എന്ന് വിശ്വസിക്കുന്നവരാണ് ശിയാക്കൾ. സുന്നികൾക്ക് അഥവാ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് ഇത്തരം വിശ്വാസമില്ല. 

فالمفيد يعرف التقية بأنها الكتمان للاعتقاد خشية الضرر من المخالفين - وهم أهلُ السنة كما هو الغالب في إطلاق هذا اللفظ عندهم - أي هي إظهار مذهب أهل السنة (الذي يرونه باطلاً) ، وكتمان مذهب الرافضة الذي يرونه هو الحق ، من هنا يرى بعض أهل السنة : أن أصحاب هذه العقيدة هم شر من المنافقين ؛ لأن المنافقين يعتقدون أن ما يبطنون من كفر هو باطل، ويتظاهرون بالإسلام خوفًا، وأما هؤلاء فيرون أن ما يبطنون هو الحق ، وأن طريقتهم هي منهج الرسل والأئمة " انتهى من "أصول مذهب
" മുഫീദ് തക്കിയയെ നിർവചിക്കുന്നത് ഇങ്ങനെയാണ്. തക്കിയ എന്നത് സത്യത്തെ മറച്ചുവെക്കൽ ആണ്. വഴിതെറ്റിപ്പോയവരിൽ 
(സുന്നികളെ ആണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് ) നിന്നുമുള്ള ലൗകികമായോ മതപരമായോ ഉള്ള ഉപദ്രവങ്ങൾ തടയുന്നതിനായി സ്വന്തം യഥാർത്ഥ വിശ്വാസം മറച്ചുവക്കൽ ആണത് . സുന്നികളുമായി ഇടപഴകുമ്പോൾ തങ്ങൾ അഹ്ലുസ്സുന്നയുടെ വിശ്വാസങ്ങൾ പിന്തുടർന്നവർ തന്നെയാണ് എന്ന് വിശ്വസിപ്പിക്കുന്ന രീതിയിൽ ഇടപഴകുകയും സത്യം ആണ് എന്ന് സ്വയം വിശ്വസിക്കുന്ന തങ്ങളുടെ റാഫിദീ വിശ്വാസം മറച്ചുവെക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അഹ്‌ലുസ്സുന്നയുടെ ആളുകൾ പലരും ഇക്കൂട്ടരുടെ (ശിയാക്കളുടെ ) ഈ വിശ്വാസം കപടവിശ്വാസികളെക്കാൾ മോശമായതാണ് എന്ന് കരുതുന്നു. കാരണം കപടവിശ്വാസികൾ അവർ വിശ്വസിക്കുന്ന വിശ്വാസം അബദ്ധമാണ് എന്നുള്ള ബോധ്യത്തോടെ ആണ് മുസ്ലിമായി അഭിനയിക്കുന്നത്. എന്നാൽ ഇക്കൂട്ടർ (ശിയാക്കൾ ) തങ്ങൾ മറച്ചുവെക്കുന്ന ( റാഫിദീ ) വിശ്വാസമാണ് യഥാർത്ഥ വിശ്വാസം എന്നും പ്രവാചകന്മാരുടെയും ഇമാമുമാരുടെയും വിശ്വാസമാണ് അത് എന്നും കരുതുന്നു ! "
( ഉസൂലുൽ മദ്ഹബ് അശ്‌ശിയാ വൽ ഇമാമിയ്യ)

قال شيخ الإسلام ابن تيمية رحمه الله :
" الرَّافِضَة أَجْهَلُ الطَّوَائِفِ وَأَكْذَبُهَا وَأَبْعَدُهَا عَنْ مَعْرِفَةِ الْمَنْقُولِ وَالْمَعْقُولِ وَهُمْ يَجْعَلُونَ التَّقِيَّةَ مِنْ أُصُولِ دِينِهِمْ ، وَيَكْذِبُونَ عَلَى أَهْلِ الْبَيْتِ كَذِبًا لَا يُحْصِيهِ إلَّا اللَّهُ ، حَتَّى يَرْوُوا عَنْ جَعْفَرٍ الصَّادِقِ أَنَّهُ قَالَ : التَّقِيَّةُ دِينِي وَدِينُ آبَائِي ، و " التَّقِيَّةُ " هِيَ شِعَارُ النِّفَاقِ ؛ فَإِنَّ حَقِيقَتَهَا عِنْدَهُمْ أَنْ يَقُولُوا بِأَلْسِنَتِهِمْ مَا لَيْسَ فِي قُلُوبِهِمْ وَهَذَا حَقِيقَةُ النِّفَاقِ " .
انتهى من "مجموع الفتاوى" (13 /263)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു: "റാഫിദികൾ മതത്തിൽ നിന്ന് പിഴച്ചുപോയ അറിവില്ലാത്തവരാണ്. പ്രമാണം എന്തെന്നോ തെളിവുകൾ എന്തെന്നോ അവർക്കറിയില്ല. അവർ 'തക്കിയ' മതത്തിൻറെ അടിസ്ഥാന നിയമം ആയി കരുതുന്നു. അവർ അഹ്‌ലുബൈത്തിനെ പറ്റി പടച്ച് വിടുന്ന ഇല്ലാത്ത കള്ളക്കഥകളെ പറ്റി അല്ലാഹുവിനേ അറിയൂ ! ജഅഫർ സാദിഖ് ഇങ്ങനെ പറഞ്ഞതായി അവർ പറയുന്നു. "തക്കിയ എൻറെയും എൻറെ പൂർവ്വപിതാക്കന്മാരുടെയും ദീൻ ആണ് ". എന്നാൽ യഥാർത്ഥത്തിൽ തക്കിയ മുനാഫിക്കുകളുടെ (കപടവിശ്വാസികളുടെ) ലക്ഷണങ്ങളിൽ പെട്ടതാണ്. തങ്ങളുടെ ഹൃദയത്തിൽ വിശ്വാസമില്ലാത്ത കാര്യം നുണ പറയുന്നത് യഥാർത്ഥ കപട വിശ്വാസം തന്നെയാണ്.
(മജ്മൂഉൽ ഫതാവാ ഇബ്നുതൈമിയ ). 

قَال الْقُرْطُبِيُّ : وَالتَّقِيَّةُ لاَ تَحِل إِلاَّ مَعَ خَوْفِ الْقَتْل أَوِ الْقَطْعِ أَوِ الإْيذَاءِ الْعَظِيمِ ، وَلَمْ يُنْقَل مَا يُخَالِفُ ذَلِكَ فِيمَا نَعْلَمُ إِلاَّ مَا رُوِيَ عَنْ مُعَاذِ بْنِ جَبَلٍ مِنَ الصَّحَابَةِ ، وَمُجَاهِدٍ مِنَ التَّابِعِينَ
ഇമാം ഖുർതുബി പറയുന്നു: "തക്കിയയെ കുറിച്ചുള്ള അടിസ്ഥാന നിയമം അത് അനുവദനീയമല്ല എന്നതാണ്. (ശത്രുക്കളിൽ നിന്നുള്ള) മരണഭയമോ, ക്രൂരമായ പീഡനമോ, അംഗഛേദം വരുത്തുമെന്ന ഭയമോ ഉള്ള അവസ്ഥകളിലോ അല്ലാതെ തക്കിയ ഇസ്ലാമിൽ അനുവദനീയമല്ല എന്നതാണ് വസ്തുത. സഹാബികളിൽ നിന്ന് മുആദ് ബിൻ ജബലിൽ നിന്നും താബിഉകളിൽ നിന്ന് മുജാഹിദിൽ നിന്നും പറയപ്പെട്ടവ അല്ലാതെ ഇതിന് എതിരായ ഒരു അഭിപ്രായവും ഇസ്ലാമിക ലോകത്ത് ഉണ്ടായതായി എൻറെ അറിവിൽ ഇല്ല ".  

തക്കിയ എന്നത് മുസ്ലിംകൾക്ക് അടിസ്ഥാനപരമായി അനുവദനീയമല്ലാത്ത കാര്യമാണ്.  
കപട വിശ്വാസം ആണ്. വിശുദ്ധ ഖുർആൻ കൊണ്ടും പ്രവാചക വചനങ്ങൾ കൊണ്ടും പണ്ഡിതന്മാരുടെ ഇജ്മാഅ് കൊണ്ടും അക്കാര്യം വളരെ വ്യക്തമാണ്. മൂന്ന് പോസ്റ്റുകളിലൂടെ അക്കാര്യം വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട് എന്ന് കരുതുന്നു. ശിയാ വിശ്വാസികൾ മാത്രമാണ് തക്കിയ ഉപയോഗിക്കുന്നത്. 

നുണ പറയൽ അനുവദിക്കപ്പെടുന്ന അത്യപൂർവ്വ ഘട്ടങ്ങൾ ഇസ്ലാം അനുവദിക്കുന്നുണ്ട്. ഭാഷാപരമായി അതിനെ തക്കിയ എന്ന് പറയുന്നതിൽ തെറ്റില്ല. എന്നാൽ അതൊന്നും സാങ്കേതികമായി ഷിയാക്കൾ വിശ്വസിക്കുന്ന തലത്തിലുള്ള തക്കിയയോ മിഷനറികൾ പറഞ്ഞുപരത്തുന്ന തക്കിയയോ ഒന്നും അല്ല.

തക്കിയ അനുവദിക്കപ്പെട്ട സന്ദർഭങ്ങൾ
-------------------------------------------------------------------
എന്താണ് 'തക്കിയ' ?
ഒരു വിശദപഠനം- പാർട്ട് - 4
#തക്കിയ
________________________________
നിർബന്ധ സാഹചര്യങ്ങളിൽ ചില നിഷിദ്ധ കാര്യങ്ങൾ അനുവദനീയമാകും എന്നത് ഇസ്ലാമിക ഒരു അടിസ്ഥാന നിയമമാണ്. നിർബന്ധ സാഹചര്യം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ജീവന് ഭീഷണി ഉണ്ടാകുന്ന സന്ദർഭങ്ങളാണ്. 

ഉദാഹരണമായി ഇസ്ലാമിൽ രക്തം, ശവം, മദ്യം, പന്നിയിറച്ചി എന്നിവയൊക്കെ ഭക്ഷിക്കൽ നിഷിദ്ധമാണ്. ഒരാൾ കപ്പലപകടത്തിൽ പെട്ടു ഒരു ആളില്ലാത്ത ദ്വീപിൽ കരക്കടിഞ്ഞു എന്ന് സങ്കൽപ്പിക്കുക. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ല. തകർന്ന കപ്പലിൽ നിന്നും ഒഴുകിവന്ന ഒരു പെട്ടി മദ്യം മാത്രം ആണ് അയാളുടെ മുന്നിൽ ഭക്ഷിക്കാൻ ഉള്ളത് എങ്കിൽ ജീവൻ നിലനിർത്താനായി അയാൾക്ക് മദ്യം ഉപയോഗിക്കാവുന്നതാണ്. ഇതിന് മതത്തിൽ അനുവാദമുണ്ട്.

ഇതിനർത്ഥം മദ്യവും പന്നിമാംസം ഒക്കെ ഹറാം അല്ലാതായി തീർന്നു എന്നല്ല. മറിച്ച് നിർബന്ധ സാഹചര്യത്തിൽ നിയമങ്ങളിൽ ഇളവുകൾ ഉണ്ട് എന്ന് മാത്രമാണ്. എന്നാൽ പിന്നെ 'കിട്ടിയ അവസരം മുതലാക്കിയിട്ട് തന്നെ കാര്യം, ഇഷ്ടംപോലെ മദ്യം കുടിച്ചേക്കാം' എന്ന് കരുതാനും പ്രവർത്തിക്കാനും ഒരു മുസ്ലിമിന് നിർവാഹവുമില്ല. ജീവൻ നിലനിർത്താൻ ആവശ്യമായതിൽ കൂടുതൽ കുടിക്കാൻ അവകാശമില്ല.  

വിശുദ്ധ ഖുർആൻ പറയുന്നു
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍ ) നിര്‍ബന്ധിതനായാല്‍ അവന്‍റെമേല്‍ കുറ്റമില്ല. ( എന്നാല്‍ ) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(Surat:2, Verse:173)

ഇതുപോലെ പോലെ നിർബന്ധ സാഹചര്യത്തിൽ ജീവന് ഭീഷണിയോ മറ്റു നേരിടുന്ന സന്ദർഭത്തിൽ ജീവൻ രക്ഷിക്കാനായി നുണ പറയാൻ അനുവാദമുണ്ട്. നിർബന്ധ സാഹചര്യത്തിലെ ഒരു ഇളവ് മാത്രമാണ് അത്. അല്ലാതെ നുണ പറയാൻ മതത്തിൽ അനുവാദമില്ല. 

ഉദാഹരണമായി ഉത്തരേന്ത്യയിൽ ഹിന്ദു തീവ്രവാദികൾ മുസ്ലീങ്ങളെ അതിക്രൂരമായി തല്ലിച്ചതച്ചു "ജയ് ശ്രീരാം " എന്ന് വിളിക്കാൻ ആക്രോശിക്കുന്ന ധാരാളം വീഡിയോകളും വാർത്തകളും ഒക്കെ നാം നിത്യേന കാണുന്നതാണ്. ഇത്തരം സന്ദർഭത്തിൽ ജീവൻ രക്ഷിക്കാനായി അവിശ്വാസത്തിൻറെ വാക്കുകൾ ഉച്ചരിക്കുന്നത് കൊണ്ട് ഒരാൾ അവിശ്വാസിയാവുകയില്ല. ഉപദ്രവം പേടിച്ച് ജീവൻ രക്ഷിക്കാൻ വേണ്ടി മനസ്സിൽ ഒട്ടും വിശ്വാസം ഇല്ലാതെയാണ് അയാൾ 'ജയ് ശ്രീറാം ' വിളിക്കുന്നത്. ഉപദ്രവിക്കും എന്ന് പേടിച്ചു ഒരു മുസ്ലിം അത്തരം സന്ദർഭത്തിൽ തന്റെ പേരുമാറ്റി പറയുകയോ മറ്റെന്തെങ്കിലും നുണ പറയുകയോ ചെയ്താൽ പോലും ആ സാഹചര്യത്തിൽ അത് തെറ്റല്ല. 

مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًۭا فَعَلَيْهِمْ غَضَبٌۭ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌۭ
വിശ്വസിച്ചതിന്‌ ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
(Surat:16, Verse:106)

ഈ വചനത്തിൽ നിർബന്ധ സാഹചര്യത്തിൽ, മനസ്സിൽ ഒട്ടും വിശ്വാസം ഇല്ലാതെ അവിശ്വാസത്തിൻറെ വചനങ്ങൾ ഉച്ചരിക്കേണ്ടി വന്നാൽ അവർക്ക് കുറ്റമില്ല എന്ന് ഖുർആൻ വ്യക്തമാക്കുന്നു. മർദ്ദനവും പീഡനവും ഭയപ്പെടുകയോ ജീവനു ഭീഷണിയോ ഉണ്ടെങ്കിൽ ഒരു മുസ്ലിമിന് തൻറെ വിശ്വാസം മറച്ചുവച്ച് ജീവിക്കാവുന്നതാണ്. 

ഭാഷാപരമായി ഈ പറഞ്ഞ കാര്യത്തെയും തക്കിയ എന്ന് പറയാം. ഈയൊരു തക്കിയ അനുവദനീയമാണ്. എന്നാൽ ഇത് എക്സ്ട്രീം സിറ്റുവേഷനിൽ നിയമത്തിൽ ഉള്ള ഒരു ഇളവ് മാത്രമാണ്. അല്ലാതെ മറ്റ് സന്ദർഭങ്ങളിൽ നുണ പറയാൻ ഉള്ള ലൈസൻസ് അല്ല. ജീവനു ഭീഷണി ഉണ്ടാവുന്ന സന്ദർഭത്തിൽ അല്ലാതെ അമുസ്ലിമിനോട് നുണ പറയാൻ മതത്തിൽ അനുവാദമില്ല. 

لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةًۭ ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.
(Surat:3, Verse:28). 

لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
(Surat:60, Verse:8).

ഒരു വിശ്വാസിക്ക് നുണ പറയാൻ അനുവാദമുള്ള സന്ദർഭങ്ങൾ താഴെ പറയുന്നവ മാത്രമാണ്.

 حُمَيْدُ بْنُ عَبْدِ الرَّحْمَنِ بْنِ عَوْفٍ،أَنَّ أُمَّهُ أُمَّ كُلْثُومٍ بِنْتَ عُقْبَةَ بْنِ أَبِي مُعَيْطٍ، وَكَانَتْ، مِنَ الْمُهَاجِرَاتِ الأُوَلِ اللاَّتِي بَايَعْنَ النَّبِيَّ صلى الله عليه وسلم أَخْبَرَتْهُ أَنَّهَا سَمِعَتْ رَسُولَ اللَّهِ صلى الله عليه وسلم وَهُوَ يَقُولُ ‏ "‏ لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ وَيَقُولُ خَيْرًا وَيَنْمِي خَيْرًا ‏"‏ ‏.‏ قَالَ ابْنُ شِهَابٍ وَلَمْ أَسْمَعْ يُرَخَّصُ فِي شَىْءٍ مِمَّا يَقُولُ النَّاسُ كَذِبٌ إِلاَّ فِي ثَلاَثٍ الْحَرْبُ وَالإِصْلاَحُ بَيْنَ النَّاسِ وَحَدِيثُ الرَّجُلِ امْرَأَتَهُ وَحَدِيثُ الْمَرْأَةِ زَوْجَهَا ‏.‏

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ റസൂൽ (സ) പറയുന്നത് കേട്ടു: ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്. (ഭാര്യ ഭർത്താക്കന്മാർ പരസ്പരം സന്തോഷിപ്പിക്കാനായി പറയുന്നത്). 

(Sahih Muslim 2605a)

കള്ളം പറയൽ അനുവദനീയമായ മൂന്നു സന്ദർഭങ്ങൾ മാത്രമാണ് ഉള്ളത് എന്ന് ഹദീസ് വ്യക്തമാക്കുന്നു. ഒന്നാമത്തേത് യുദ്ധത്തിനിടയിൽ ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടാൽ രാജ്യ സുരക്ഷയെ മുൻനിർത്തി ശത്രുവിനോട് കള്ളം പറയാം. ഇത് സർവാംഗീകൃതമാണ്. യുദ്ധത്തിനിടയിൽ ശത്രുവിനോട് യുദ്ധ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് രാജ്യദ്രോഹമാണ് എന്ന് പറയേണ്ടതില്ലല്ലോ! 

രണ്ടാമത്തേത്, വഴക്കു കൂടുന്ന രണ്ട് ആളുകൾക്കിടയിൽ അല്ലെങ്കിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനായി രണ്ടു കൂട്ടരോടും മധ്യസ്ഥൻ തന്ത്രപരമായി സംസാരിക്കുന്നതിനെ പറ്റിയാണ്. 

ഉദാഹരണത്തിന് അച്ഛനും അമ്മയും വഴക്ക് കൂടി പിണങ്ങി ഇരിക്കുന്നു എന്ന് കരുതുക. മകൻ അച്ഛൻറെ അടുത്തു പോയി പറയുന്നു. "അമ്മ പറഞ്ഞു അമ്മ പിണക്കം മാറാൻ റെഡിയാണ് പക്ഷേ അച്ഛനെ പേടിച്ചിട്ട് വരാത്തത് ആണ് " ഇതുപോലെ അമ്മയുടെ അടുത്തുപോയി പറയുന്നു "അച്ഛൻ പിണക്കം മാറാൻ റെഡിയാണ്. അമ്മയെ പേടിച്ച് വരാത്തതാണ് " . മകൻ ചെന്ന് ഈ പ്രകാരത്തിൽ രണ്ടുപേരോടും ചെറിയ നുണ പറഞ്ഞു തമ്മിലുള്ള വഴക്ക് തീർക്കുന്നു.

ആളുകളുടെ പിണക്കം അകറ്റുക എന്ന ലക്ഷ്യം മുൻനിർത്തി ഇത്തരത്തിൽ തന്ത്രപരമായി സംസാരം നടത്തുന്നതിൽ തെറ്റില്ല എന്നാണ് ഹദീസിൽ പരാമർശിച്ചത്. 

ഭാര്യാഭർത്താക്കൻമാർ പരസ്പരം സന്തോഷിപ്പിക്കാനായി ചെറിയ നുണകൾ പറയുന്നത് തെറ്റല്ല. ഉദാഹരണത്തിന് ഭാര്യ യൂട്യൂബ് ഒക്കെ നോക്കി പുതിയ ഒരു ഭക്ഷണം ഉണ്ടാക്കി. സംഗതി വായിൽ വെക്കാൻ കൊള്ളില്ല എങ്കിലും ഭാര്യയെ സന്തോഷിപ്പിക്കാൻ ആയി "സൂപ്പറായിട്ടുണ്ട് , അപാര ടേസ്റ്റാണ്. നിനക്ക് ഒടുക്കത്തെ കൈപ്പുണ്യം ആണ് " എന്നൊക്കെ ഒരു ഭർത്താവ് പറഞ്ഞാൽ അതും തെറ്റല്ല. 


തക്കിയ ബൈബിളിൽ !
------------------------------------------------
ജീവഹാനി സംഭവിക്കുമെന്ന് ഭയപ്പെടുന്ന അവസ്ഥയിലും, യുദ്ധ സന്ദർഭത്തിലും , ഇരുവിഭാഗങ്ങൾക്കിടയിൽ രമ്യത ഉണ്ടാക്കാനും , ഭാര്യഭർത്താക്കന്മാർക്കിടയിൽ ഇണക്കം ഉണ്ടാക്കാനും അല്ലാതെ നുണ പറയാൻ ഇസ്ലാമിൽ അനുവാദമില്ല എന്ന കാര്യം കഴിഞ്ഞ പോസ്റ്റുകളിൽ വ്യക്തമാക്കിയല്ലോ. 

ഇത്തരത്തിൽ പ്രവാചകന്മാരും പുണ്യവാളൻമാരും മനപ്പൂർവ്വം നുണ പറഞ്ഞ് ധാരാളം ചരിത്ര സംഭവങ്ങൾ ബൈബിളിൽ ഉടനീളം കാണാം.

(1) യേശുവിന്റെ പ്രധാന ശിഷ്യൻ ആയ പാറമേല് തന്റെ സഭ സ്ഥാപിക്കും എന്ന് യേശു ക്രിസ്തു പ്രാഖ്യാപിച്ച പത്രോസ് സ്ലീഹാ "തഖിയ" ചെയ്ത കാര്യം ബൈബിളില്‍ എഴുതിയിരിക്കുന്നത്
കാണുക. (യോഹ 18:17) (18:25) (18:26-27)
(Luke 22:57) ഒന്നല്ല രണ്ട് അല്ല മൂന്നു തവണ ആവർത്തിച് ആണ് പത്രോസ് കള്ളം പറഞിരിക്കുന്നത്!!! താൻ ഊണും ഉറക്കവും ഇല്ലാതെ എല്ലാം ഉപേക്ഷിച്ചു കൂടെ ഒരു സന്തത സഹചാരി എന്ന വണ്ണം നടന്നിരുന്ന യേശു ക്രിസ്തുവിനെ ആണ് അദ്ദേഹം ആ സമയത്ത് ആവർത്തിച് കൊണ്ടു യേശുവിനെ ഞാന്‍ അറിയില്ല .. അറിയില്ല അറിയില്ല എന്ന് 3 വട്ടം തള്ളി പറഞത് !!

(2) യഹോവ . . പ്രവാചകനായ സാമുവേലിനോട്
കള്ളം പറയാൻ കല്പ്പിക്കുന്നു !
സാവുള് രാജാവ് തന്റെ ജീവൻ അപകടപ്പെടുത്തുമോ എന്ന് പ്രവാചകൻ ഭയപ്പെടുമ്പോള് ആണ് യഹോവ ഇങ്ങനെ ഒരു അനുവാദം നല്‍കുന്നത്! (1 Samuel 16:1-13)

(3) മഹാ പ്രവാചകനായ ഏലീഷ കള്ളം പറയുന്നു
തന്റെയും തന്റെ കൂടെ ഉള്ളവരുടെയും ജീവൻ രക്ഷിക്കാന്‍ കള്ളം പറയുന്നു (2 kings 6:17-19)

(4) രാജാവിനോട് പെരും കള്ളം പറഞ സൂതി കർമിണികളോട് യഹോവ കൃപ കാണിക്കുന്നു : 
ആ " കള്ളം "പറഞ കാരണത്താല് യഹോവ അവരോട് കരുണ കാണിച്ചു അനുഗ്രഹം ചൊരിഞു!! (Exodus 1:15-20)

(5) ജോഷ്വാ പ്രവാചകൻ അയച്ച ചാരൻമാരെ തന്റെ നാട്ടുകാര്‍കു കാണിച്ച് കൊടുക്കാതെ
"കള്ളം " പറഞ്ഞ് തന്റെ നാടിനെ ഒറ്റി കൊടുത്ത 
റഹാബ് എന്ന വേശ്യ :(Joshua 2:7) . അവള് കാരണം കൊണ്ടു അനുഗ്രഹിക്കപ്പെട്ടവള് ആയി എന്ന് ബൈബിള്‍ (Joshua 6:22-25) (James 2:24-25) (Hebrew 11:31) !

(6) സുന്ദരിയായ തന്റെ ഭാര്യയെ ഫറവോനില് നിന്ന് രക്ഷിക്കാന് ആയി അവള് തന്റെ സഹോദരി ആണ് എന്ന് അബ്രഹാം കള്ളം പറയുന്നു
(GENESIS 12:10-20)

(7) അപ്പന്റെ അതേ സംഭവം മകനായ ഇസ്സഹാകിന്റെ ജീവിതത്തിലും ഉണ്ടായി ! സുന്ദരി ആയ തന്റെ ഭാര്യ ആയ റബേക്കയെ നാട്ടുകാര് കണ്ണു വെക്കാതെ ഇരിക്കാന് അവള് തന്റെ സഹോദരി ആണെന്ന് ഇസഹാക് കള്ളം പറയുന്നു
(GENESIS 26:7)

(8) തന്റെ പിതാവ് ആയ ഇസഹാക് വയസനായി കണ്ണു കാണാതെ ആയിരുന്ന സമയത്ത് ഇളയ മകൻ ആയ യാകോബ് പിതാവിനെ വഞ്ചിക്കുന്നു! 
മൂത്ത മകൻ ആയ ഏസാവ് ആണ് താൻ എന്ന് പറഞ്ഞു ദൈവത്തിന്റെ അനുഗ്രഹം മൊത്തം മേടിച്ച് എടുക്കുന്നു (ഉലപത്തി 27 അധ്യായം )
ഇങ്ങനെ ഈ വഞ്ചിച്ചെടുത്ത
അനുഗ്രഹങളാണ് യാകൊബിന്റെ സന്താന പരമ്പരയായ ഇസ്രയേല്‍ ജനതക് ഇത്ര ശ്രേഷ്ടത ഉണ്ടാകാൻ കാരണം !യഥാര്‍ത്ഥത്തില്‍ ഇത് ഏസാവിനും സന്തതികള്കും കിട്ടേണ്ടതാണ്!!
ദൈവം ഈ വഞ്ചനക് ഒത്താശ ചെയ്തോ? കണ്ണടച്ചോ ?? എന്നൊക്കെയുള്ള ന്യായമായ ചോദ്യങ്ങള്‍ നമ്മള്‍ മിഷനറിമാരോട് ചോദിക്കരുത് ! പാപം കിട്ടും !!!

എന്തിന് ??? കള്ളം പറയുന്ന ആത്മാക്കളെ ദൈവം ആയ യഹോവ തന്നെ ആണ് പ്രവാചകന്മാരുടെ വായില് കൊടുത്തത് എന്ന അമ്പരപ്പിക്കുന്ന സത്യവും ബൈബിള് പറയുന്നു. (1KING 22:21-23)
പിന്നെ പ്രവാചകർ കള്ളം പറഞതില് അവരെ കുറ്റം പറയാന് പറ്റുമോ ??? കള്ളം പറയുന്ന ആത്മാക്കളെ വിടുന്നത് യഹോവ ആണ് എന്ന് മറ്റൊരു വചനവും പറയുന്നു (2 Chronicle 18 :21-23)

ഇതില്‍ ഒന്നിലും ബൈബിളിലേ ദൈവത്തിനു എതിർപ് ഉള്ളതായോ അത് തെറ്റാണെന്നോ
പറയുന്നില്ല !!!

ഇനി യേശുവിന്റെ 12 അപ്പോസ്തരിൽ പെടാത്ത വ്യക്തിയും എന്നാല്‍ ക്രൈസ്തവർക് മഹാനായ അപ്പോസ്തലനും ആയ ഒരു വ്യക്തി ഉണ്ട് ! പേര് :
പൌലോസ് !!!!

തന്റെ സുവിശേഷം ജനതകളെയും യഹൂദരെയും വിശ്വസിപിക്കാനായി എന്തൊക്കെ ചെയ്തു
എന്ന് അദ്ദേഹം തന്നെ പറയട്ടെ . . .

(9) (1 Corinthiar 9:19-23 ) ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികം പേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി :
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ
യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി
ന്യായപ്രമാണത്തിൻ കീഴിലുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി. ദൈവത്തിന്നു
ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു
ന്യായപ്രമാണമുള്ളവനായിരിക്കെ,
ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി:ബലഹീനന്മാരെ നേടേണ്ടതിന്നു
ഞാൻ ബലഹീനർക്കു ബലഹീനനായി;
ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.സുവിശേഷത്തില് ഭാഭാഗാക്കുന്നതിനായി ഞാന്‍ സുവിശേഷത്തിനായി ഇവ ഒക്കെയും ചെയ്യുന്നു !!!

കണ്ടല്ലോ ? ഇനി അടുത്തത് തരാം :

(10) സാൻഹെദ്രിൻന് മുമ്പില്‍ പൌലോസ് കള്ളവും തന്ത്രവും പ്രയോഗിക്കുന്നു. മോശയുടെ
നിയമങ്ങള്‍ തെറ്റിച്ചു മറ്റുള്ളവരെ തെറ്റിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പൌലോസ് തന്റെ അവസാന ജറുസലെം സന്ദർശനത്തില് ഏഷ്യയിലെ യഹൂദൻമാരുടെ കൈകളില്‍ പിടിക്കപ്പെടുന്നു : 
അവർ പൌലോസിനെ തല്ലി ചതക്കുന്നു ! അങ്ങനെ പിന്നീട് ന്യയാധി സംഘം ചോദ്യം ചെയ്യുന്നതിനിടയില്
ആ യഹൂദ സംഘത്തിൽ പരലോക വിശ്വാസികളും നിഷേധികളും ആയ രണ്ടു യഹൂദ വിഭാഗങ്ങള്‍
( ഫരിസ്യരും സദുക്യരും ) ഉണ്ട് എന്ന് മനസ്സില്‍ ആക്കിയ പൌലോസ് താൻ വിചാരണ ചെയ്യപ്പെടുന്നത് പരലോക വിഷയത്തെ പറ്റി ആണെന്ന് കള്ളം പറഞ് അവരെ രണ്ടു പേരെയും തമ്മില്‍ തല്ലിച്ച് തന്ത്രം പ്രയോഗിച്ച് തന്റെ തടി രക്ഷിക്കാൻ നോക്കുന്നു ! 
(അപ്പോസ്തല പ്രവൃത്തികള് 23:6-7)
എന്നാൽ ന്യായാധിപസംഘത്തിൽ
ഒരു പക്ഷം സദൂക്യരും ഒരു പക്ഷം പരീസന്മാരും
ആകുന്നു എന്നുപൌലൊസ് അറിഞ്ഞു. സഹോദരന്മാരേ, ഞാൻ
ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു
മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും
കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു
എന്നു വിളിച്ചു പറഞ്ഞു.അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

ഇതിന് ഒക്കെ മുമ്പ്‌ പൌലോസ് ജറുസലെമിലേക് പോകാന്‍ തുടങ്ങിയപ്പോള് കൂടെ ഉണ്ടായിരുന്ന്നവർ അവിടേക്ക് പോകണ്ട എന്ന് ഉപദേശിച്ചപ്പോള് പൌലോസ് പറഞത് ഇങ്ങനെ ആയിരുന്നു :

(അപ്പോ: പ്രവർത്തി 21: 13) അതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്ത്? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കാൻ വരെ ഞാന്‍ തയ്യാറാണ്!

ഈ മനുഷ്യന്‍ ആണ് പച്ച കള്ളം പറഞ്ഞ് മറ്റുള്ളവരെ തമ്മില്‍ തല്ലിച്ച് സ്വന്തം തടി രക്ഷപ്പെടുത്തിയത് എന്ന് അറിയുക. 
ഇതിനെ മിഷനറികള് എങ്ങനെ കാണുന്നു എന്ന് അറിയാന്‍ താല്പര്യം ഉണ്ട് ! 

 മുസ്‌ലിംകളെക്കുറിച്ച് ഇല്ലാത്ത തക്കിയ ആരോപണവുമായി നടക്കുന്ന മിഷനറികൾക്ക് ബൈബിളിലെ ഈ തക്കിയകളെ കുറിച്ച് എന്ത് പറയാനുണ്ട് ? അവരോട് പറയാനുള്ളത് ബൈബിളിലെ ഈ വചനങ്ങളാണ്

"എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?

അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടെ, എന്നു പറയുന്നതു എങ്ങനെ?

 കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും. "
 (മത്തായി 7: 3-5 )


Post a Comment

Previous Post Next Post