ആഴക്കടലിലെ കൂരിരുട്ടും വ്യത്യസ്തതരം തിരമാലകളും .

ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 2. 
_________________________________________

നമുക്ക് ചിലപ്പോഴൊക്കെ തോന്നാറുള്ള കാര്യമാണ്, വ്യക്തമായ എത്രയോ തെളിവുകൾ ലഭിച്ചിട്ടും ചിലരെങ്കിലും അവിശ്വാസത്തിലും നിരീശ്വരവാദത്തിലും കടിച്ചു തൂങ്ങി ഇരിക്കുന്നത് എന്തുകൊണ്ട് ആണെന്ന്? 

വിശുദ്ധ ഖുർആൻ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂർ നാല്പതാം വചനത്തിൽ ഇത്തരക്കാരെപ്പറ്റി വിശുദ്ധ ഖുർആൻ ഒരു ഉപമ പറയുന്നുണ്ട്. 

أَوْ كَظُلُمَٰتٍۢ فِى بَحْرٍۢ لُّجِّىٍّۢ يَغْشَىٰهُ مَوْجٌۭ مِّن فَوْقِهِۦ مَوْجٌۭ مِّن فَوْقِهِۦ سَحَابٌۭ ۚ ظُلُمَٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًۭا فَمَا لَهُۥ مِن نُّورٍ

അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.
(Surat:24, Verse:40)

ആഴക്കടലിൽ ഒരു 200 മീറ്റർ ആഴത്തിൽ താഴെയായി ഇരുട്ട് ആരംഭിക്കുന്നു. 1000 മീറ്റർ അഥവാ ഒരു കിലോമീറ്റർ ആഴത്തിൽ താഴേക്ക് വെളിച്ചം  എത്തുകയില്ല. അഥവാ കൂരിരുട്ട്. Bathypelagic zone എന്നാണിത് അറിയപ്പെടുന്നത്. വീണ്ടും ആഴത്തിലേക്ക് പോയാൽ 4000 മീറ്ററിന് താഴെ കൂരാക്കൂരിരുട്ട് ആയ abyssopelagic zone. 


 കടലിൽ താഴേക്ക് പോകുന്നതിനനുസരിച്ച് മർദ്ദം കൂടി കൂടി വരുന്നതിനാൽ ഒരു 20 മീറ്ററിൽ താഴേക്ക് ആഴത്തിലേക്ക് മനുഷ്യന് സാധാരണഗതിയിൽ മുങ്ങിപ്പോയി ഊളിയിട്ടു പോകുവാൻ സാധ്യമല്ല മർദ്ദത്തെ ചെറുക്കുന്ന പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ മുങ്ങിക്കപ്പലുകൾ പോലെയുള്ള വാഹനങ്ങളിൽ മാത്രമേ കടലിൻറെ ആഴങ്ങളിലേക്ക് പോകുവാൻ സാധിക്കുകയുള്ളൂ. ആഴക്കടലിലെ പറ്റി പഠിക്കുവാനുള്ള ഇത്തരം വളരെ ഉന്നത സാങ്കേതിക നിലവാരം ഉള്ള വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം നിർമ്മിക്കുവാൻ മനുഷ്യന് കഴിഞ്ഞിട്ടുള്ളത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ മാത്രമാണ്. അഥവാ ആഴക്കടലിലെ കുറിച്ച് പഠിക്കാനും മറ്റും മനുഷ്യന് കഴിഞ്ഞിട്ടുള്ളത് ഏതാണ്ട് ഒരു 50 വർഷങ്ങൾക്കുള്ളിൽ മാത്രമാണ്. ആഴക്കടലിൽ ഇരുട്ടാണ് എന്നുള്ള വിവരം എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാവുക?.

 ഇവിടെ രണ്ടുതരം തിരമാലകളെ കുറിച്ച് ഖുർആൻ ആയത്തിൽ പരാമർശിക്കുന്നു. കടലിൻറെ ആഴങ്ങളിൽ ഉള്ള ഒരു തിരമാല (Internal wave). അതിനു മുകളിലായി കടലിൻറെ ഉപരിതലത്തിൽ നമ്മളെല്ലാം കാണുന്ന തിരമാല (surface wave).  "ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല.... " .

 കടലിൻറെ ആഴങ്ങളിൽ ഉള്ള പ്രത്യേക തരം തിരമാലകൾ - internal waves in the ocean - എന്നറിയപ്പെടുന്ന ആഴക്കടലിനു ഉള്ളിലെ ഇത്തരം തിരമാലകളെ പറ്റി അടുത്തകാലത്ത് മാത്രമാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. Internal waves in the oceans എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ഈ കാര്യങ്ങളെപ്പറ്റിയുള്ള വസ്തുതകൾ ധാരാളം കാണാവുന്നതാണ്. വിക്കിപീഡിയ പേജിൻറെ ആമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.
 
Most people think of waves as a surface phenomenon, which acts between water (as in lakes or oceans) and the air. Where low density water overlies high density water in the ocean, internal waves propagate along the boundary.

" മിക്ക ആളുകളും കരുതുന്നത് തിരമാലകൾ എന്നത് സമുദ്ര ഉപരിതലത്തിൽ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണെന്നാണ്. വെള്ളവും വായുവും തമ്മിൽ നടക്കുന്ന ഘർഷണ ത്തിൻറെ ഫലമായി ഉണ്ടാകുന്ന പ്രതിഭാസം. എന്നാൽ ആഴക്കടലിലെ സാന്ദ്രതകൂടിയ വെള്ളവും അതിനുമുകളിലുള്ള സാന്ദ്രത കുറഞ്ഞ വെള്ളവും തമ്മിലുള്ള പ്രതിപ്രവർത്തനം മൂലമാണ് സമുദ്രാന്തർ തിരമാലകൾ internal waves ഉണ്ടാവുന്നത് " 


യൂറോപ്യൻ സ്പേസ് ഏജൻസി വെബ്സൈറ്റ് പറയുന്നത് കാണാം

Internal waves are waves in the interior of the ocean. They exist when the water body consists of layers of different density. This difference in water density is mostly due to a difference in water temperature, but can also be due to a difference in salinity. Often the density structure of the ocean can be approximated by two layers. The interface between layers of different densities is called pycnocline. When the density difference is due to temperature it is called thermocline, and when it is due to salinity it is called halocline.

"Internal waves എന്നത് സമുദ്രത്തിൻറെ ആഴങ്ങളിൽ ഉള്ള തിരമാലകൾ ആണ്. സമുദ്രത്തിൽ വ്യത്യസ്ത സാന്ദ്രതകളിലുള്ള ജല പാളികൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ വ്യത്യസ്ത സാന്ദ്രതക്ക് ഉള്ള കാരണങ്ങൾ പ്രധാനമായും താപനിലയിലുള്ള - temperature - വ്യതിയാനങ്ങളാണ് ; ചിലപ്പോൾ ജലങ്ങളുടെ ലവണാംശങ്ങളിലുള്ള- salinity - വ്യത്യാസവും ആവാം. വ്യത്യസ്ത സാന്ദ്രതയിൽ ഉള്ള ജലസമുച്ചയങ്ങൾ വ്യത്യസ്ത പാളികളായി സ്ഥിതി ചെയ്യുന്നു. ഈ രണ്ടു പാളികൾക്കിടയിൽ ഉള്ള ഭാഗത്തിന് പിക്നുക്ലൈൻ എന്ന പറയുന്നു. ജല പാളികൾക്കിടയിൽ ഉള്ള സാന്ദ്രത വ്യത്യാസത്തിന് കാരണം താപനിലയിലുള്ള വ്യത്യാസം ആണെങ്കിൽ ഇതിനെ തെർമോക്ലൈൻ എന്നു വിളിക്കുന്നു. സാന്ദ്രതാ വ്യത്യാസത്തിന് കാരണം ലവണാംശത്തിൽ ഉള്ള വ്യത്യാസംആണെങ്കിൽ ഇതിനെ ഹാലോക്ലൈൻഎന്നും വിളിക്കുന്നു."

കൂടുതൽ പഠിക്കാൻ താല്പര്യമുള്ളവർക്കായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വെബ്സൈറ്റ് ലിങ്ക് ഇവിടെ കൊടുക്കുന്നു. 

https://earth.esa.int/web/guest/missions/esa-operational-eo-missions/ers/instruments/sar/applications/tropical/-/asset_publisher/tZ7pAG6SCnM8/content/oceanic-internal-waves

ആഴക്കടലിന് ഉള്ളിലെ ഇത്തരം തിരമാലകളുടെ തരംഗദൈർഘ്യം -wavelength- നൂറു കണക്കിന് മീറ്ററുകൾ മുതൽ ഒരുപാട് കിലോമീറ്ററുകൾ വരെയാണ് , Amplitude 50 മീറ്ററിലധികവും ആണ്. നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഒക്കെ ഉപഗ്രഹങ്ങളിൽ ഉള്ള അതീവ സങ്കീർണമായ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന synthetic aperture radar (SAR) വഴിയാണ് ഇത്തരം സമുദ്രാന്തർ തിരമാലകളെ പറ്റി പഠിക്കുന്നതും മനസ്സിലാക്കുന്നതും. 

എനിക്ക് ഉറപ്പാണ് ഈ പോസ്റ്റ് വായിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈ പറഞ്ഞ കാര്യങ്ങളൊന്നും ഇത് വരെ കേട്ടിട്ട് പോലും ഉണ്ടാവില്ല. ആഴക്കടലിന്റെ ഉള്ളിൽ ഇത്തരം  തിരമാലകൾ ഉണ്ടെന്ന അറിവ് 2020 ജൂണിൽ ഈ പോസ്റ്റ് വായിക്കുന്ന മിക്കവാറും ആളുകൾക്ക് പോലും അജ്ഞാതം ആയിരിക്കും. സമുദ്ര വിജ്ഞാനീയം- oceanography - ആയി ബന്ധം ഉള്ളവർക്കു മാത്രമേ ഇത്തരം കാര്യങ്ങൾ സാധാരണഗതിയിൽ അറിവ് ഉണ്ടാവുകയുള്ളൂ. ഇക്കാര്യങ്ങളൊക്കെ ശാസ്ത്രലോകം കണ്ടുപിടിച്ചിട്ട് തന്നെ ഏതാനും പതിറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. എങ്ങനെയാണ് ഏഴാം നൂറ്റാണ്ടിൽ അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിൽ ആഴക്കടലിനുള്ളിലെ ഇത്തരം തിരമാലകളെ കുറിച്ച് ഉള്ള പ്രതിപാദനം ഉണ്ടാവുക ? എട്ടാം നൂറ്റാണ്ടിൽ ജീവിച്ച നിരക്ഷരനായ മുഹമ്മദ് നബിക്ക് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ അറിവ് ഉണ്ടാവുക? ഖുർആൻ മനുഷ്യ വചനങ്ങളല്ല ലോക സൃഷ്ടാവിന്റെ വചനങ്ങൾ മാത്രം ആണെന്ന സത്യമാണ് ഇതെല്ലാം വെളിവാക്കുന്നത്.

ഒന്നു ചിന്തിച്ചു നോക്കൂ ഈ ഒരൊറ്റ ആയത്തിൽതന്നെ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാൻ ഉതകുന്ന എത്രമാത്രം തെളിവുകൾ ആണുള്ളത് ! ഇങ്ങനെ മനുഷ്യബുദ്ധിയെ തൊട്ടുണർത്തുന്ന എത്രയെത്ര തെളിവുകൾ. ഇതെല്ലാം കണ്ടിട്ടും മനസ്സിലാക്കിയിട്ടും അതെല്ലാം അവഗണിച്ചും പുച്ഛിച്ചും അവിശ്വാസത്തിൽ അള്ളിപ്പിടിച്ചു കിടക്കുന്നവരെ പറ്റിതന്നെയാണ് ഈയൊരു ഖുർആൻ ആയത്തിൽ ഉപമിച്ചത്.

"അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. "
(Surat:24, Verse:40).

സത്യവിശ്വാസികളെ അള്ളാഹു ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നു.

ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَٰتِ ۗ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ
അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ വ്യാജ ദൈവങ്ങളാണ്. അവര്‍ അവരെ  നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
(Surat:2, Verse:257)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةًۭ نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട്‌ മടങ്ങുക. നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
(Surat:66, Verse:8).

5 Comments

  1. ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും നിഷേധികൾ അന്ധകാരത്തിലേക്കുള്ള യാത്രയിലാണ്

    ReplyDelete
  2. നാസ്തികർക്ക് ഖുർആനിന്റെ മുൻപിൽ പിടിച്ചു നില്ക്കാൻ സാധിക്കുകയില്ല. ശാസ്ത്രം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ശാസ്ത്രം എത്ര മാറിയാലും ഖുർആനിലെ ശാസ്ത്ര വിസ്മയങ്ങൾ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കും.

    https://youtu.be/tI88OVzHHNA

    അല്ലാഹു, അവൻ തന്നെയാണ് സത്യം. അവന്റെ വചനങ്ങളിൽ ഒരു അബദ്ധം പോലും ആർക്കും കാണാൻ സാധിക്കില്ല.

    Like Share Subscribe

    ReplyDelete
    Replies
    1. അൽഹംദുലില്ലാഹ്

      Delete
  3. Truly convincing...Masha Allah..🤝

    ReplyDelete
  4. ഇന്ന് ഞാൻ ജബ്ബാർ മാഷും എം എം അക്ബറുമായുള്ള സംവാദം മുഴുവൻ കണ്ടു ജബ്ബാർ മാഷ് ആദ്യം ആരംഭിച്ചത് തന്നെ ഒരു യുക്തി വാദി എന്ന നിലക്കും അവർ നടത്തുന്നു എന്നതിനാലും  ഒരു സേച്ഛാധിപത്യ പ്രവണത വിളിച്ചറിയിച്ചു .ഇതിൽ ഒരു ശാസ്ത്രജ്ഞർ പോലും പാനലില്ല  എന്നതും ഇതിൽ ശാസ്ത്രമല്ല ഇത് കപട ശാസ്ത്രം മാണെന്നും ഉരുണ്ട് കളിക്കാനുള്ള ഒരു തന്ത്രം മുൻപേ ജബ്ബാർ മാഷ് മെനഞ്ഞെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു .ആദ്യം അവതരിപ്പിച്ച ജബ്ബാർ മാഷ് ഇസ്‌ലാം മതവും അതിനു വേണ്ടി പ്രയത്നിച്ച ചില ഇസ്‌ലാം കു ബുദ്ദിജീവികൾ കാണിച്ച ഉഡായിപ്പും ആണ് ഇസ്‌ലാം എന്ന തെറ്റിദ്ധരിച്ചു ഇസ്‌ലാം മൊത്തം ഉടായിപ്പാണ്‌ എന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമം ശരിക്കും എം എം അക്ബർ മലർത്തിയടിച്ചു എന്ന് വേണം പറയാൻ .ഇടക്കിടക്ക് എം എം അക്ബർ ,ജബ്ബാർ മാഷേ വെള്ളം കുടിപ്പിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞു .ഇവിടെ ജബ്ബാർ മാഷ് ഉന്നയിച്ച വെല്ലുവിളി എന്തായിരുന്നു എന്നത് ജബ്ബാർ മാഷിന് തന്നെ ആശയക്കുഴപ്പമുണ്ടാക്കി എന്ന് വേണം കരുതാൻ .ഖുർആനിൽ നിന്ന് അന്നെത്തെ അറബികൾക്കറിയാത്ത പിന്നീട് ശാസ്ത്രം തെളിയിച്ച ഒരറിവ് കൊണ്ട് വന്നാൽ ഇസ്ല ലാമിലേക്ക് തിരിച്ചു വരാം എന്നാണു ജബ്ബാർ മാഷിന്റെ വെല്ലുവിളി .പക്ഷെ എം എം അക്ബർ നാല് കാര്യം കൊണ്ട് വന്നപ്പോൾ വിക്കി പീഡിയ തിരഞ്ഞു തിരിഞ്ഞു മറുപടി രണ്ടാമത്തെ സഷനിലേക്ക്  മാഷ് മാറ്റുന്ന പരിതാപകരമായ കാഴ്ച യാണ് പാവം ജബ്ബാർ മാഷിൽ നിന്ന് കാണാൻ കഴിഞ്ഞത് .പിന്നീട് മറുപറയുന്നതിനു പകരം "ഇതാണോ വലിയ കണ്ടു പിടുത്തം "എന്ന ചോദ്യമെറിഞ്ഞു ചെറിയ കുട്ടികൾ പറയുന്ന "ചോളിന്യായം "പറയാനേ ജബ്ബാർ മാഷിന് കഴിഞ്ഞുള്ളു .പിന്നീട് ഖുർആനിലെ ഭൂമിയുടെ ഉരുണ്ട തിനെ പറ്റിയുള്ള ചർച്ചയിലേക്ക് വഴിതിരിച്ചു വിടാനുള്ള ജബ്ബാർ മാഷുടെ കുതന്ത്രത്തിനു എം എം അക്ബർ മറുപടി കൊടുത്തു ..പിന്നീട് യോനായുടെ പുസ്തകത്ത്‌ലുണ്ടെന്ന പറഞ്ഞ ജബ്ബാർ മാഷ് ..അതിൽ കടൽ എന്ന ഒറ്റപ്പദം മാത്രമേ ജബ്ബാർ മാഷിന് കാണാൻ കഴിഞ്ഞുള്ളു ..എന്നത് പരിഹാസം സദസ്സിലുണ്ടാകാനേ കഴിഞ്ഞുള്ളു പിന്നീട് ജബ്ബാർ മാഷ് തന്റെ പതിവ് അടവുനയം ...പരിഭാഷ യിലേക്കും പല ആളുകൾ കൊടുക്കുന്ന പരിഭാഷ ആരിൽ നിന്നുദ്ധരിക്കണം എന്നറിയാതെ കുഴങ്ങി .എന്നിട്ട് കൈയിൽ കിട്ടിയ സകല പരിഭാഷയും വായിച്ചു ഗണിക്കാൻ നോക്കിയത് എം എം അക്ബർ തലക്കിട്ട കൊടുത്ത് കൊട്ട് ജബ്ബാർ മാഷ് ന്റെ നാവ് അനക്കാൻ കഴിയാതെയാക്കി .ഇടക്കിടക്ക് അധ്യക്ഷനായി സ്വകാര്യം പറയുന്ന കാഴ്ച തന്നെ  കൊണ്ട് കലിമ ചൊല്ലിക്കരുതെന്ന് സ്വകാര്യം പറഞ്ഞതായി ഞങ്ങൾക്ക് തോന്നി അതിനു മറുപടിയെന്നോണം ഇടയ്ക്കിടക്ക് അധ്യക്ഷൻ ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടുന്നത് കാണാമായിരുന്നു .അത് അവസാനം ഉപസംഹാര പ്രസംഗത്തിൽ നിന്ന്  അധ്യക്ഷൻ പറഞ്ഞതിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി .ഉപ്പ് മാങ്ങ എന്ന് അക്ബർ പറയുമ്പോൾ അപ്പുനായർ എന്ന ജബ്ബാർ മാഷിന്റെ മറുപടി പണ്ട് രവിചന്ദ്രൻ മാഷ് പറഞ്ഞ കമന്റാണ് ഓർമ്മ വന്നത് "ജബ്ബാറിന് ഇസ്‌ലാമിനെ കുറ്റം പറയാനല്ലാതെ യാതൊരു അറിവുമില്ലെന്ന് പണ്ട് നമ്മുടെ രവിചന്ദ്രൻ പറഞ്ഞത് ശരിക്കും ശരിയാണെന്നു തോന്നി .അത് ചോദ്യോത്തര വേളയിൽ ഒരു ചോദ്യത്തിന് തനിക്ക് അതിനെ കുറിച്ചറിയില്ല എന്ന ജബ്ബാർ മാഷ് സ്വയം സമ്മതിക്കുന്ന കാഴ്ച ശരിക്കും നിരാശനാക്കുകയും രാവീന്ദ്രൻ പക്ഷം അടക്കി ചിരിക്കുന്ന കാഴ്ചയും കാണാൻ ഇടയായി .എന്തായാലും ഇത്തരം ചർച്ചകൾ സംവാദങ്ങൾ എന്നിവ വീണ്ടും വീണ്ടും നടക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം .

    ReplyDelete

Post a Comment

Previous Post Next Post