മനുഷ്യകുലത്തിന്റെ സൃഷ്ടിപ്പിനെ പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഖുർആനും സ്വഹീഹായ ഹദീസുകളും തഫ്സീറുകളും ആസ്പദമാക്കിയുള്ള വിവരണങ്ങളും വിശദീകരണങ്ങളും ആണ്. ഈ വിഷയത്തിൽ പല ആളുകൾക്കും പല അബദ്ധധാരണകളും ഉണ്ട് എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് തയ്യാറാക്കിയത്. അല്ലാഹു അറിയിച്ച് തന്ന അദൃശ്യ കാര്യങ്ങളിൽ സംശയിക്കാതെ വിശ്വസിക്കുന്നവനാണ് മുസ്ലിം.
മനുഷ്യകുലത്തിന് പിതാവായ ആദമിനെ സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നാണ്. എല്ലാ ജീവികളെയും വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു എന്നും വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ട്. (21:30). അതുകൊണ്ടുതന്നെ കളി മണ്ണും വെള്ളവും മനുഷ്യസൃഷ്ടിപ്പിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നും മനസിലാക്കാം.
إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًۭا مِّن طِينٍۢ
നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.
(Surat:38, Verse:71)
خَلَقَ ٱلْإِنسَٰنَ مِن صَلْصَٰلٍۢ كَٱلْفَخَّارِ
കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ( ഉണങ്ങിയ ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
(Surat:55, Verse:14)
وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقٌۢ بَشَرًۭا مِّن صَلْصَٰلٍۢ مِّنْ حَمَإٍۢ مَّسْنُونٍۢ
നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.
(Surat:15, Verse:28)
മനുഷ്യ സൃഷ്ടിയെക്കുറിച്ചു പറയുമ്പോള്‍ മണ്ണില്‍നിന്നു (مِنْ تُرَابٍ) കളിമണ്ണില്‍നിന്നു ( مِّنْ حَمَإٍ) ഒട്ടുന്ന -പശിമയുള്ള – കളിമണ്ണില്‍നിന്നു ( مِّن طِينٍ لَّازِبٍ) ചൂള മണ്ണു പോലെ ചിലപ്പുള്ളതില്‍ നിന്നു (مِن صَلْصَالٍ كَالْفَخَّارِ) എന്നിങ്ങിനെ വ്യത്യസ്ത രൂപത്തിൽ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്.
കൊട്ടിയാല്‍ ‘ചല ചല’ ശബ്ദം വരുന്ന ചിലപ്പുള്ള മണ്ണിനാണു صَلْصَال എന്നു പറയുന്നത്. ചെളിമണ്ണു – അഥവാ കളിമണ്ണു – എന്നത്രെ حَمَإ ന്റെ അര്‍ത്ഥം. مَّسْنُونٍ എന്ന വാക്കിന് പഴക്കം ചെന്നു മണത്തില്‍ വ്യത്യാസം വന്ന മണ്ണ് എന്നും, പശിമയുള്ള കുഴഞ്ഞമണ്ണ് എന്നും, പശിമ പിടിച്ച് കറുപ്പ് നിറം പൂണ്ട മണ്ണ് എന്നും, മൂശ പിടിച്ചു രൂപപ്പെടുത്തി പാകപ്പെടുത്തപ്പെട്ട മണ്ണ് എന്നുമൊക്കെ അര്‍ത്ഥം നല്‍കപ്പെട്ടു കാണുന്നു. വാസ്തവത്തില്‍ ഇതൊന്നും വിഭിന്നങ്ങളായ അര്‍ത്ഥങ്ങളല്ല. മണ്‍പാത്രങ്ങളും മറ്റും ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന മണ്ണിന് ഈ ഗുണങ്ങളെല്ലാം ഉണ്ടായിരുന്നതുപോലെ, പ്രസ്തുത ഗുണങ്ങളാല്‍ മിശ്രമായ കളി മണ്ണുകൊണ്ട് രൂപപ്പെടുത്തുകയും, പിന്നീട് ചൂളവെക്കപ്പെട്ട മണ്ണ്‍പോലെ മുട്ടിയാല്‍ ചിലപ്പ് വരത്തക്കവണ്ണം ഉണങ്ങുകയും ചെയ്ത മണ്ണ് കൊണ്ടുള്ള മൂശയില്‍ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചതെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം.
ഭൂമിയിലെ വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ നിന്ന് എടുക്കപ്പെട്ട വ്യത്യസ്ത നിറങ്ങളും ഗുണങ്ങളും ഉള്ള മണ്ണിൽനിന്നാണ് ആദമിനെ സൃഷ്ടിച്ചത് എന്ന് ഹദീസിൽ കാണാം.
قَالَ رَسُولُ اللَّهِ صلى الله عليه وسلم " إِنَّ اللَّهَ تَعَالَى خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ فَجَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ وَالسَّهْلُ وَالْحَزْنُ وَالْخَبِيثُ وَالطَّيِّبُ " . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ .
പ്രവാചകൻ പറഞ്ഞു: "ഭൂമിയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി എടുക്കപ്പെട്ട ഒരുപിടി മണ്ണിൽ നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ആദം സന്തതികൾ വ്യത്യസ്ത തരക്കാർ ആയി. ചുവപ്പും, വെളുപ്പും, കറുപ്പും, അതിനിടയിലുള്ള നിറങ്ങളിലും , മെലിഞ്ഞതും, തടിച്ചതും, വൃത്തിഹീനനും വൃത്തിയുള്ളവനും എല്ലാമായിത്തീർന്നു."
(തുർമുദി : സഹീഹ്)
അള്ളാഹു പ്രത്യേകമായി തൻറെ കരങ്ങളാൽ സൃഷ്ടിച്ച സൃഷ്ടിയാണ് മനുഷ്യൻ.
قَالَ يَٰٓإِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَىَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ ٱلْعَالِينَ
അവന്‍ ( അല്ലാഹു ) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?
(Surat:38, Verse:75)
അല്ലാഹു ആദമിന്റെ രൂപം കളിമണ്ണിൽ സൃഷ്ടിക്കുകയും അത് 40 വർഷം ആത്മാവില്ലാത്ത ഒരു കളിമൺ രൂപം പോലെ നിലകൊള്ളുകയും ചെയ്തു. 40 വർഷം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച അസറിനു ശേഷമാണ് ആദമിന് റൂഹ് അഥവാ ആത്മാവ് നൽകപ്പെട്ടത്.
هَلْ أَتَىٰ عَلَى ٱلْإِنسَٰنِ حِينٌۭ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًۭٔا مَّذْكُورًا
മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
(76:1. തഫ്സീർ ത്വബരി, തഫ്സീർ ജലാലൈൻ വിശദീകരണങ്ങൾ )
خير يوم طلعت عليه الشمس يوم الجمعة: فيه خلق آدم، وفيه أدخل الجنة، وفيه أخرج منها". ((رواه مسلم)).
"സൂര്യനുദിക്കുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ചയാണ്. അന്നാണ് ആദമിനെ സൃഷ്ടിച്ചത്, അന്നാണ് ആദം സ്വർഗത്തിൽ പ്രവേശിച്ചതും സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതും" (സഹീഹ് മുസ്ലിം.)
ആദമിൻറെ വലിപ്പം 60 മുഴമാണ് എന്ന് ഹദീസിൽ കാണാം. ഒരു മുഴം എന്നാൽ 45 സെൻറീമീറ്റർ ആണ്. അപ്പോൾ ആദമിൻറെ ഉയരം 27.43 മീറ്റർ ആയിരുന്നു എന്ന് മനസ്സിലാക്കാം. ആധുനിക മനുഷ്യൻറെ 16 ഇരട്ടി ! ആദിമ മനുഷ്യർ വലിയ ഉയരം ഉള്ളവരായിരുന്നു എന്നും പിന്നീട് പടിപടിയായി ഉയരം കുറയുകയും ഇന്നത്തെ ഉയരത്തിൽ എത്തുകയും ചെയ്തതാണ് എന്ന് ഹദീസിൽ കാണാം. (സ്വഹീഹ് മുസ്ലിം2841). സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകൾ ആദമിൻറെ ഉയരത്തിലായിരിക്കും അഥവാ 60 മുഴം നീളമുള്ള അവസ്ഥയിൽ ആയിരിക്കും എന്നും ഹദീസിൽ കാണാം(സ്വഹീഹ് ബുഖാരി 3327).
ആദമിൻറെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചത്.
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًۭا كَثِيرًۭا وَنِسَآءًۭ ۚ ....
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍....
(Surat:4, Verse:1)
വാരിയെല്ലിൽ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് എന്ന് ഹദീസിലും കാണാം
(ബുഖാരി, മുസ്ലിം)
വെള്ളിയാഴ്ച അസറിനും മഗ്രിബിനുമിടയിലും ഉള്ള അല്പ സമയം മാത്രമാണ് ആദം സ്വർഗ്ഗത്തിൽ കഴിഞ്ഞത്. ആ സമയത്തിനുള്ളിൽ തന്നെ പിശാച് ആദമിനെ പിഴപ്പിക്കുകയും വിലക്കപ്പെട്ട കനി തിന്നതിന്റെ ഫലമായി ആദമും ഹവ്വയും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇവരുടെ സന്തതിപരമ്പരകൾ ആണ് ലോകത്തുള്ള സകല മനുഷ്യരും. എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ മക്കൾ മാത്രമാണ്.
എത്ര വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യസൃഷ്ടിപ്പ് നടന്നത് എന്ന് ഖുർആനിലോ സ്വഹീഹായ ഹദീസുകളിലോ എവിടെയും വിശദീകരിക്കുന്നില്ല. ആദിമ മനുഷ്യർക്ക് വലിയ ഉയരമുണ്ടായിരുന്നതു പോലെ തന്നെ വളരെ ഉയർന്ന ആയുസ്സും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. നൂഹ് നബി 950 വർഷം പ്രബോധനം നടത്തി എന്നാണ് ഖുർആൻ പറഞ്ഞത്. അതുകൊണ്ടുതന്നെ അന്നത്തെ കാലത്ത് ആളുകൾക്ക് ആയിരത്തിലധികം വർഷം ആയുസ്സ് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.
ആദിമ മനുഷ്യർ എന്ന് ശാസ്ത്രം കരുതുന്ന ഹോമോ ഇറക്ടസ് , ക്രോമാഗ്നൻ , നിയാണ്ടർത്താൽ തുടങ്ങിയ പല വിഭാഗങ്ങളും ആദം സന്തതികളായ മനുഷ്യരിൽ പെട്ട വ്യത്യസ്ത ആദിമമനുഷ്യ വിഭാഗക്കാർ മാത്രം ആയിരിക്കാനാണ് സാധ്യത. 60 മുഴം നീളമുള്ള വലിയ ഫോസിലുകൾ ഒന്നും നമുക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. 60 മുഴം നീളമുള്ള ആയിരത്തിലധികം വർഷങ്ങൾ ആയുസ്സുള്ള അവസ്ഥയിൽനിന്നും ആദിമമനുഷ്യർ പരിണമിച്ച് ഉയരം വെറും നാലു മുഴവും ആയുസ്സ് 70 വയസ്സ് ഒക്കെ ആയിട്ടുണ്ടെങ്കിൽ ഇതിനിടയിൽ പെട്ട പലതരത്തിലുള്ള മനുഷ്യ വിഭാഗങ്ങൾ പല കാലഘട്ടങ്ങളിലായി ഭൂമിയിൽ നില നിന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. അത്തരത്തിൽ പെട്ട പല പ്രാചീന മനുഷ്യ ഗോത്രങ്ങളുടെയും ഫോസിലുകൾ ഒരുപക്ഷേ നാളെ ശാസ്ത്രം കണ്ടെത്തിയേക്കാനും സാധ്യതയുണ്ട്. മനുഷ്യരുടെ വ്യത്യസ്ത രൂപത്തിലുള്ള ഏതെല്ലാം ഫോസിലുകൾ ലഭിച്ചാലും അതെല്ലാം ആദം സന്തതികൾ മാത്രമാണ് , വ്യത്യസ്ത കാലഘട്ടത്തിനനുസരിച്ച് വ്യത്യസ്ത പേരുകൾ ശാസ്ത്രം നൽകുന്നു എന്നു മാത്രം. മനുഷ്യ വർഗ്ഗത്തിന് പരിണാമം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് ചൈനക്കാരനും ഇന്ത്യക്കാരനും ആഫ്രിക്കകാരനും യൂറോപനും അറബിയും എസ്കിമോയും അമേരിക്കക്കാരനും ഒക്കെ വ്യത്യസ്ത രൂപത്തിൽ ആയിരിക്കുന്നത്. കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായ വെറുമൊരു ഇരുകാലി മൃഗം അല്ല മനുഷ്യൻ. പടച്ചവൻ ആദരിച്ച സവിശേഷ സൃഷ്ടിയാണവൻ.
۞ وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍۢ مِّمَّنْ خَلَقْنَا تَفْضِيلًۭا
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.
(Surat:17, Verse:70)
ബറകല്ലാഹ്...
ReplyDeletePost a Comment