ഇസ്ലാമിക ശരീഅത്തിൽ വിവാഹത്തിന് സ്ത്രീയുടെ സമ്മതം നിർബന്ധമാണ്. തെളിവായി സ്വഹീഹുൽ ബുഖാരിയിൽ നിന്ന് മൂന്നു വ്യത്യസ്ത അധ്യായങ്ങളിൽ നിന്നായി മൂന്ന് വ്യത്യസ്ഥ ഹദീസുകൾ നൽകുന്നു. ബുഖാരിയിലെ ഓരോ അധ്യായത്തിന്റെയും ഹെഡ്ഡിങ്ങ് കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമാണ്.
സഹീഹുൽ ബുഖാരിയിലെ ഈ അധ്യായത്തിന്റെ പേര് കാണൂ.
باب إِذَا زَوَّجَ ابْنَتَهُ وَهْىَ كَارِهَةٌ فَنِكَاحُهُ مَرْدُودٌ
If a man gives his daughter in marriage while she is averse to it, then such marriage is invalid
ഒരാൾ തൻറെ മകൾക്ക് ഇഷ്ടമില്ലാത്ത ആൾക്ക് അവളെ വിവാഹം ചെയ്തു കൊടുത്താൽ ആ വിവാഹം അസാധുവാണ്.
ഇനി ഈ അദ്ധ്യായത്തിൽ നൽകിയിട്ടുള്ള ഹദീസ് കാണുക.
عَنْ خَنْسَاءَ بِنْتِ خِذَامٍ الأَنْصَارِيَّةِ، أَنَّ أَبَاهَا، زَوَّجَهَا وَهْىَ ثَيِّبٌ، فَكَرِهَتْ ذَلِكَ فَأَتَتْ رَسُولَ اللَّهِ صلى الله عليه وسلم فَرَدَّ نِكَاحَهُ.
Reference : Sahih al-Bukhari 5138
"ഖൻസാ ബിൻത് ഖിദാം അൽ അൻസാരിയയെ അവളുടെ പിതാവ് ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാൽ അവൾക്ക് വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. അവൾ പ്രവാചകൻറെ അടുത്തുപോയി പോയി ( തൻറെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം നടത്തിയത് എന്ന്) പരാതി പറഞ്ഞു. പ്രവാചകൻ ആ വിവാഹം റദ്ദാക്കി " സഹീഹുൽ ബുഖാരി. 5138
സഹീഹുൽ ബുഖാരിയിലെ മറ്റൊരു അധ്യായത്തിന് പേര് ഇങ്ങനെയാണ്
The father or the guardian cannot give a virgin or matron in marriage without her consent(41)
باب لاَ يُنْكِحُ الأَبُ وَغَيْرُهُ الْبِكْرَ وَالثَّيِّبَ إِلاَّ بِرِضَاهَا
കന്യകയുടെയോ മുൻവിവാഹിതയുടെയോ വിവാഹങ്ങൾ അവളുടെ സമ്മതമില്ലാതെ പിതാവോ രക്ഷിതാവോ നടത്തിക്കൂടാത്തതാകുന്നു.
ഈ അധ്യായത്തിൽ കൊടുത്ത ഹദീസ് ഇങ്ങനെയാണ് :
لاَ تُنْكَحُ الأَيِّمُ حَتَّى تُسْتَأْمَرَ وَلاَ تُنْكَحُ الْبِكْرُ حَتَّى تُسْتَأْذَنَ ". قَالُوا يَا رَسُولَ اللَّهِ وَكَيْفَ إِذْنُهَا قَالَ " أَنْ تَسْكُتَ "
പ്രവാചകൻ പറഞ്ഞു: "മുമ്പ് വിവാഹിതയായ (വിധവ, വിവാഹ മോചിത )ഒരു സ്ത്രീയെ അവളുടെ സമ്മതം ചോദിക്കാതെ വിവാഹം ചെയ്യരുത്. ഒരു കന്യകയെയും അവളുടെ സമ്മതം കൂടാതെ വിവാഹം ചെയ്യുകയും അരുത്. സഹാബികൾ ചോദിച്ചു എങ്ങനെയാണ് കന്യകയുടെ സമ്മതം അറിയുക ? പ്രവാചകൻ പറഞ്ഞു അവൾ മൗനം പാലിച്ചാൽ വിവാഹത്തിന് സമ്മതമാണെന്ന് മനസ്സിലാക്കാം " .
സഹീഹുൽ ബുഖാരി 5136.
സഹീഹുൽ ബുഖാരിയിലെ മറ്റൊരു അധ്യായത്തിന് ഹെഡിങ് ഇങ്ങനെയാണ്
Chapter: Marriage under coercion is invalid(3)
باب لاَ يَجُوزُ نِكَاحُ الْمُكْرَهِ
നിർബന്ധിച്ചുള്ള വിവാഹം അസാധുവാണ്.
ഹദീസ് ഇങ്ങനെയാണ്.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قُلْتُ يَا رَسُولَ اللَّهِ يُسْتَأْمَرُ النِّسَاءُ فِي أَبْضَاعِهِنَّ قَالَ " نَعَمْ ". قُلْتُ فَإِنَّ الْبِكْرَ تُسْتَأْمَرُ فَتَسْتَحِي فَتَسْكُتُ. قَالَ " سُكَاتُهَا إِذْنُهَا ".
ആയിഷയിൽ നിന്നും നിവേദനം : " അല്ലാഹുവിൻറെ ദൂതരേ, വിവാഹത്തിന് പെൺകുട്ടിയോട് സമ്മതം ചോദിക്കേണ്ടതുണ്ടോ ? പ്രവാചകൻ പറഞ്ഞു: "അതെ" . ഞാൻ (ആയിശ ) ചോദിച്ചു: "ഒരു കന്യകയോട് (ഇന്ന ആളുമായുള്ള വിവാഹത്തിന് സമ്മതം ആണോ ) എന്ന് ചോദിച്ചാൽ അവൾ ലജ്ജ കാരണം ഒന്നും പറയാതെ മിണ്ടാതിരിക്കില്ലേ ? പ്രവാചകൻ പറഞ്ഞു: " അവളുടെ മൗനം ആണ് അവളുടെ സമ്മതം". ബുഖാരി 6946.
ഇസ്ലാമിലെ വിവാഹം, വരനും വധുവിനും രക്ഷിതാവും സാക്ഷികളെ മുൻനിർത്തിക്കൊണ്ട് നടത്തുന്ന ഉറപ്പുള്ള ഒരു കരാറാണ്. ഇസ്ലാമിൽ വിവാഹത്തിന് വധുവിൻറെ സമ്മതം നിർബന്ധമാണ്. കന്യകയാണെങ്കിൽ അവളോട് വിവാഹത്തെപ്പറ്റി അന്വേഷിക്കുമ്പോൾ അവളുടെ മൗനം സമ്മതം ആയി പരിഗണിക്കും. എന്നാൽ മുമ്പ് വിവാഹം കഴിച്ച ആളാണെങ്കിൽ (വിധവ, വിവാഹമോചിത ) അവൾ തീർച്ചയായും വിവാഹത്തിനു സമ്മതം ആണ് എന്ന് വാക്കായി പറയുകയും വേണം. കന്യകമാർ പൊതുവേ നാണംകുണുങ്ങികൾ ആയിരിക്കും എന്നുള്ളതുകൊണ്ടു അവരുടെ മൗനം സമ്മതം ആയും ; എന്നാൽ മുമ്പ് വിവാഹം ചെയ്യപ്പെട്ട സ്ത്രീകൾ വിവാഹത്തിന് സമ്മതമാണ് എന്ന് തുറന്നുപറയാൻ ലജ്ജ ഉണ്ടാവില്ല എന്നത് പരിഗണിച്ചുകൊണ്ട് അവർ കാര്യം തുറന്നു പറയുക തന്നെ വേണമെന്നും മതം നിഷ്കർഷിക്കുന്നു. പെൺകുട്ടിയുടെ സമ്മതമില്ലാതെ പിതാവ് നടത്തിയ വിവാഹം പ്രവാചകൻ റദ്ദാക്കുക വരെ ചെയ്തു എന്ന കാര്യം നാം മുകളിൽ ഹദീസിൽ കണ്ടു !.
വധുവിന് വിവാഹ സമ്മാനം (മഹ്ർ) കൊടുക്കൽ നിർബന്ധമാണ്. വിവാഹം പരസ്യപ്പെടുത്തുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ വിവാഹസദ്യ നൽകുകയും വേണം. ഭാര്യയുടെ ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങി സകല ചെലവുകളും സാമ്പത്തിക ഉത്തരവാദിത്വവും പൂർണ്ണമായും ഭർത്താവിനാണ്. ഭാര്യയുടെ ഹലാലായ ലൈംഗിക താൽപര്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ടത് ഭർത്താവിന് നിർബന്ധമാണ്. എന്തെങ്കിലും കാരണവശാൽ ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടാൽ തൻറെ മഹർ തിരിച്ചുനൽകി ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനും ഭാര്യക്ക് അവകാശമുണ്ട്.
ഇങ്ങനെ സ്ത്രീകളുടെ അവകാശം പൂർണ്ണമായി സംരക്ഷിക്കുന്ന അവൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന കാര്യമാണ് ഇസ്ലാമിലെ വിവാഹം.
Post a Comment