സൂര്യൻ അല്ലാഹുവിൻറെ സിംഹാസനത്തിന് താഴെ സുജൂദ് ചെയ്യുന്നു എന്ന പരാമർശം ശാസ്ത്രീയമായി അബദ്ധം അല്ലേ ?

പ്രപഞ്ച സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ആധുനിക കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ ഒരുപാട്  ശാസ്ത്രസത്യങ്ങൾ 1400 വർഷങ്ങൾക്കു മുമ്പേ വിശുദ്ധഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട് എന്ന് തെളിവ് സഹിതം വിവരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ ബാലിശമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് തടിതപ്പാൻ വേണ്ടി ഇസ്ലാമിക വിമർശകർ ദുർവ്യാഖ്യാനം നടത്തി കൊണ്ടുവരുന്ന ചില ഹദീസുകൾ ആണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. 

Narrated Abu Dhar:

The Prophet (ﷺ) asked me at sunset, "Do you know where the sun goes (at the time of sunset)?" I replied, "Allah and His Apostle know better." He said, "It goes (i.e. travels) till it prostrates Itself underneath the Throne and takes the permission to rise again, and it is permitted and then (a time will come when) it will be about to prostrate itself but its prostration will not be accepted, and it will ask permission to go on its course but it will not be permitted, but it will be ordered to return whence it has come and so it will rise in the west. And that is the interpretation of the Statement of Allah: "And the sun Runs its fixed course For a term (decreed). that is The Decree of (Allah) The Exalted in Might, The All- Knowing." (36.38)

حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا سُفْيَانُ، عَنِ الأَعْمَشِ، عَنْ إِبْرَاهِيمَ التَّيْمِيِّ، عَنْ أَبِيهِ، عَنْ أَبِي ذَرٍّ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَبِي ذَرٍّ حِينَ غَرَبَتِ الشَّمْسُ ‏"‏ تَدْرِي أَيْنَ تَذْهَبُ ‏"‏‏.‏ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏"‏ فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ الْعَرْشِ، فَتَسْتَأْذِنَ فَيُؤْذَنَ لَهَا، وَيُوشِكُ أَنْ تَسْجُدَ فَلاَ يُقْبَلَ مِنْهَا، وَتَسْتَأْذِنَ فَلاَ يُؤْذَنَ لَهَا، يُقَالُ لَهَا ارْجِعِي مِنْ حَيْثُ جِئْتِ‏.‏ فَتَطْلُعُ مِنْ مَغْرِبِهَا، فَذَلِكَ قَوْلُهُ تَعَالَى ‏{‏وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ‏}‏‏"‏‏.‏

Reference : Sahih al-Bukhari 3199In-book reference : Book 59, Hadith 10

അബൂദർറ് എന്ന സഹാബി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. സൂര്യാസ്തമയ സമയത്ത് പ്രവാചകൻ ചോദിച്ചു "സൂര്യൻ എങ്ങോട്ടാണ് പോകുന്നത് എന്ന് നിനക്കറിയാമോ അബൂ ദർറേ?". അബൂദർറ് മറുപടി പറഞ്ഞു "അല്ലാഹുവും അവൻറെ പ്രവാചകനുമാണ് കൂടുതൽ അറിയുന്നവർ". പ്രവാചകൻ പറഞ്ഞു "സൂര്യൻ അല്ലാഹുവിൻറെ അർഷിനു (സിംഹാസനത്തിന് ) താഴെ സുജൂദ് ചെയ്യാൻ പോകുന്നതാണ്. കിഴക്ക് ഉദിച്ചു വരാനായി സൂര്യൻ അല്ലാഹുവിനോട് അനുമതി തേടുകയും അള്ളാഹു അനുമതി നൽകുകയും സൂര്യൻ കിഴക്കുദിക്കുകയും ചെയ്യും. ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഒരു സമയം ആഗതമാവും (അന്ത്യ നാളിനോട് അനുബന്ധിച്ച് ഉള്ള സമയം) അന്ന് സൂര്യന് ഈ അനുമതി നിഷേധിക്കപ്പെടും വന്ന ഇടത്തേക്ക് തന്നെ മടങ്ങാൻ സൂര്യനോട് കൽപ്പിക്കപ്പെടും അങ്ങനെ സൂര്യൻ പടിഞ്ഞാറു ഉദിക്കും. അതാണ് ഈ വചനങ്ങളിൽ പറഞ്ഞത് എന്നു പറഞ്ഞു പ്രവാചകൻ ഈ ഖുർആൻ വചനങ്ങൾ ഓതി കേൾപ്പിച്ചു وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
സൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
(Surat:36, Verse:38)

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം സൂര്യോദയത്തിൻറെയും സൂര്യാസ്തമയത്തിന്റെയും ശാസ്ത്രം വിശദീകരിക്കുകയോ ഫിസിക്സ് ക്ലാസ് എടുക്കുകയോ അല്ല മുഹമ്മദ് നബി ഇവിടെ ചെയ്യുന്നത്. സൂര്യോദയം, സൂര്യാസ്തമയം തുടങ്ങിയ മനുഷ്യൻ നിത്യേന കാണുന്ന പ്രകൃതിപ്രതിഭാസങ്ങളുടെ ആത്മീയ, ദൈവീക വശങ്ങളെ സംബന്ധിച്ച് തൻറെ അനുയായികൾക്ക് അവർക്കു മനസ്സിലാവുന്ന ഭാഷയിൽ പ്രവാചകൻ വിശദീകരിച്ചു കൊടുത്തു എന്നുള്ളത് മാത്രമാണ്. എല്ലാ പ്രവാചകന്മാരും തങ്ങളുടെ അനുയായികളോട് അവർക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ ആണ് സംസാരിച്ചിരുന്നത്, അവർക്ക് മനസ്സിലാവുന്ന ലളിതമായ വിശദീകരണങ്ങൾ ആയിരുന്നു നൽകിയിരുന്നത്. നിരീശ്വരവാദികളുടെ വാദം കേട്ടാൽ തോന്നും പ്രവാചകൻ അവർക്ക് ഫിസിക്സ് ക്ലാസ് ആയിരുന്നു എടുക്കേണ്ടിയിരുന്നത് എന്ന് . "വലിയ പിണ്ഡമുള്ള സൂര്യനും ചെറിയ പിണ്ഡമുള്ള ഉള്ള ഭൂമിയും അവയുടെ പിണ്ഡത്തിന് അനുസരിച്ച് സ്ഥലകാലത്തെ വളച്ചു കൊണ്ടിരിക്കുന്നു അബൂദർറേ" എന്നൊക്കെ ആയിരുന്നു പ്രവാചകൻ വിശദീകരിക്കേണ്ടിയിരുന്നത് എന്ന് തോന്നിപ്പോകും യുക്തി ചിന്തകർ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ ആരോപണങ്ങൾ കേട്ടാൽ!. പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ ആത്മീയ വശമാണ് പ്രവാചക വചനത്തിൽ പറയുന്നത് അല്ലാതെ ശാസ്ത്ര വിശദീകരണം നൽകിയതല്ല. 

സൂര്യോദയം സൂര്യാസ്തമയം എന്നിവയെല്ലാം ലോകത്ത് എല്ലായിടത്തും ദിവസവും മനുഷ്യൻ  അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ആണ് ലോകത്ത് എല്ലായിടത്തും ഈ പദപ്രയോഗങ്ങൾ നിലവിൽ ഉള്ളത്. യഥാർത്ഥത്തിൽ സൂര്യൻ അസ്തമിക്കുകയും ഒതുക്കുകയും ഒന്നും ചെയ്യുന്നില്ല എന്നും ഭൂമിയുടെ ഭ്രമണം മൂലം നമുക്ക് അനുഭവപ്പെടുന്ന പ്രതിഭാസങ്ങൾ മാത്രമാണ് സൂര്യോദയം സൂര്യാസ്തമയം എന്നിവയെന്നും നമുക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ സൂര്യോദയം സൂര്യാസ്തമയം എന്നീ പദപ്രയോഗങ്ങൾ ഒരിക്കലും തെറ്റല്ല. ഭൂമിയിലുള്ള മനുഷ്യന് ആപേക്ഷികമായി അനുഭവപ്പെടുന്ന കാര്യങ്ങളാണ് ഇവയെല്ലാം.  നിങ്ങൾ താമസിക്കുന്ന നാട്ടിലെ സൂര്യോദയവും സൂര്യാസ്തമയവും എപ്പോഴാണ് എന്നറിയാൻ  sunrise എന്നോ sunset എന്നോ ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാൽ മാത്രം മതിയാവും. ഇസ്ലാമിലെ അടക്കം മിക്ക മതങ്ങളിലും ആരാധനാകർമങ്ങൾ കൂടി  സൂര്യോദയം സൂര്യാസ്തമയം തുടങ്ങിയ സമയങ്ങളുമായി ബന്ധപ്പെട്ട് ആണെന്നും കാണുവാൻ സാധിക്കും. കേരളത്തിലുള്ളവർക്ക് സൂര്യൻ കിഴക്ക് സഹ്യപർവ്വത നിരകളിൽ നിന്നും ഉദിച്ചു അറബിക്കടലിൽ അസ്തമിക്കുന്നത് അനുഭവപ്പെടുമ്പോൾ മദ്രാസിലുള്ളവർക്ക് സൂര്യൻ ബംഗാൾ ഉൾക്കടലിൽ നിന്ന് ഉദിച്ചു വരുന്നതായും  സഹാറ മരുഭൂമിയിൽ ഉള്ളവർക്ക് സൂര്യൻ മരുഭൂമിയിൽ അസ്തമിക്കുന്നത് ആയും ഒക്കെ അനുഭവപ്പെടും. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ സൂര്യോദയം സൂര്യാസ്തമയം ചന്ദ്രോദയം ചന്ദ്ര അസ്തമയം തുടങ്ങിയവയുടെ കൃത്യസമയങ്ങൾ അറിയുവാനായി ഇന്ത്യാ ഗവൺമെൻറ് സ്ഥാപനമായ India meteorological department thiruvananthapuram centre
വെബ്സൈറ്റ് കാണുക https://www.imdtvm.gov.in/index.php?option=com_content&task=view&id=27&Itemid=41


ഇവിടെ സുജൂദ് ചെയ്യുന്നു എന്ന പരാമർശം പലപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. സാധാരണ പരിചയമുള്ള മുസ്ലീങ്ങൾ നമസ്കാരത്തിൽ ചെയ്യുന്ന സുജൂദ് അല്ല ഇവിടെ ഉദ്ദേശം. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അള്ളാഹുവിനു കീഴൊതുങ്ങി കൊണ്ട് അവനെ പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. സൂര്യൻ സുജൂദ് ചെയ്യുന്നു എന്ന പരാമർശം ഹദീസിൽ മാത്രം വന്ന കാര്യമല്ല. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക

أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌۭ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ ۩
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന്‌ പ്രണാമം(സുജൂദ് ) അർ‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ( വേറെ ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.
(Surat:22, Verse:18)

 وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ
ചെടികളും വൃക്ഷങ്ങളും ( അല്ലാഹുവിന്‌ ) പ്രണാമം (സുജൂദ്) അർപ്പിച്ചു കൊണ്ടിരിക്കുന്നു.
(Surat:55, Verse:6)

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا
ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.
(Surat:17, Verse:44)

أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍۢ يَتَفَيَّؤُا۟ ظِلَٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًۭا لِّلَّهِ وَهُمْ دَٰخِرُونَ
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയും നേര്‍ക്ക്‌ അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്ത്കൊണ്ടും അതിന്‍റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ്‌ കൊണ്ടിരിക്കുന്നു.
(Surat:16, Verse:48)
وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍۢ وَٱلْمَلَٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നു. മലക്കുകളും ( സുജൂദ്‌ ചെയ്യുന്നു. ) അവര്‍ അഹങ്കാരം നടിക്കുന്നില്ല.
(Surat:16, Verse:49)

ഏഴു പ്രപഞ്ചങ്ങളിലെയും സകല വസ്തുക്കളും സദാസമയം അള്ളാഹുവിനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു അവനു സുജൂദ് ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ് ഖുർആൻ പറയുന്നത്. എന്നാൽ അവയുടെ സുജൂദ് എങ്ങനെയാണ് എന്നോ അവരുടെ പ്രകീർത്തനങ്ങൾ എങ്ങനെയാണ് എന്നോ നമുക്ക് ഗ്രഹിക്കാൻ സാധിക്കുകയില്ല. പ്രപഞ്ചത്തിലെ ഒരു വസ്തുവും അല്ലാഹുവിനെ പ്രകീർത്തിക്കാത്തതായി ഇല്ല എന്ന് ഖുർആൻ കൃത്യമായി തന്നെ വ്യക്തമാക്കിയതാണ്. 

വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കിയത് അനുസരിച്ച് 7 പ്രപഞ്ചങ്ങൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കടുക്കായി സംവിധാനിച്ചിരിക്കുന്നു. വിശുദ്ധഖുർആൻ പ്രതിപാദനം അനുസരിച്ച് പ്രപഞ്ചങ്ങളുടെ ആകൃതി പരന്നതാണ് എന്ന് മനസ്സിലാക്കാം. ഇന്ന് ശാസ്ത്രലോകത്ത് ലഭ്യമായ എല്ലാ നിരീക്ഷണങ്ങളും നമുക്ക് തരുന്ന അറിവ് പ്രപഞ്ചത്തിൻറെ ആകൃതി പരന്നതാണ് എന്ന് തന്നെയാണ്. ഇങ്ങനെ ഒന്നിനു മുകളിൽ ഒന്നായി അടുക്കടുക്കായി സംവിധാനിച്ച 7 പ്രപഞ്ചങ്ങൾ, ഈ പ്രപഞ്ച ങ്ങൾ ക്ക് മുകളിലായി കൊണ്ട് പ്രപഞ്ചങ്ങളേക്കാൾ വിശാലമായ അല്ലാഹുവിൻറെ കുർസിയ്യ് സ്ഥിതിചെയ്യുന്നു. (അവൻറെ കുർസിയ്യ് ആകാശഭൂമികളെക്കാൾ വിശാലമാകുന്നു. ആയത്തുൽ കുർസിയ്യ് സൂറത്തുൽ ബഖറ 255)  കുർസിയ്യിനു ( ഭാഷാപരമായി പാദപീഠം footstool എന്ന് കുർസിയ്യ് പരിഭാഷപ്പെടുത്താം)  മുകളിലായി കൊണ്ട് 
ജലം ഉണ്ട്. ജലത്തിനു മുകളിൽ ആയി കൊണ്ട്
അല്ലാഹു സൃഷ്ടിച്ച വസ്തുക്കളിൽ വച്ച് ഏറ്റവും മഹത്തായ സൃഷ്ടികളിൽ പെട്ട അല്ലാഹുവിൻറെ അർശ് സ്ഥിതി ചെയ്യുന്നു. (അർശ് എന്നത് സിംഹാസനം എന്ന് പരിഭാഷപ്പെടുത്താം). 

وَهُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ وَكَانَ عَرْشُهُۥ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۗ وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِنۢ بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌۭ مُّبِينٌۭ
ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെ അര്‍ശ്‌ ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ്‌ കര്‍മ്മം കൊണ്ട്‌ ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന്‌ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന്‌ നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.
(Surat:11, Verse:7)

ഇവിടെ നമ്മൾ കൃത്യമായി മനസ്സിലാക്കേണ്ട കാര്യം അല്ലാഹുവിൻറെ അർഷ് എന്നത് പ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും മുകളിലായി ആണ് സ്ഥിതി ചെയ്യുന്നത്. അഥവാ പ്രപഞ്ചത്തിലെ സകല വസ്തുക്കളും അർശിനു താഴെയായാണ് ഉള്ളത്. 
സൂര്യൻ അർശിനു താഴെ സുജൂദ് ചെയ്യുന്നു എന്ന പരാമർശം അത് കൊണ്ട് തന്നെ കൃത്യവും ആണ്. ഭൂമി അതിൻറെ അച്ചുതണ്ടിൽ കിഴക്കോട്ട് ഭ്രമണം ചെയ്യുന്നതുകൊണ്ടാണ് നമുക്ക് സൂര്യൻ കിഴക്കുദിക്കുന്നതായും പടിഞ്ഞാറ് അസ്തമിക്കുന്നതായും അനുഭവപ്പെടുന്നത്.  ഇനി സ്വാഭാവികമായി ഉണ്ടാവാൻ സാധ്യതയുള്ള മറ്റൊരു സംശയമാണ് ലോകത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ സൂര്യാസ്തമയ സമയം വ്യത്യസ്തമാകുമല്ലോ അപ്പോൾ എങ്ങനെയാണ് അസ്തമയ സമയത്ത് സൂര്യൻ വീണ്ടും കിഴക്ക് നിന്ന് ഉദിച്ച് വരാനായി അനുവാദം ചോദിക്കുന്നത് എന്ന് : കാരണം ഒരു സ്ഥലത്ത് അസ്തമയമാണെങ്കിൽ ഭൂമിയിൽ അതേ സമയം മറ്റൊരിടത്ത് ഉദയമായിരിക്കണമല്ലോ. അതുകൊണ്ടുതന്നെ സൂര്യൻറെ ഈ സുജൂദും ഈ അനുവാദം ചോദിക്കലും എല്ലാം നിരന്തരം സദാസമയവും 24 മണിക്കൂറും നടന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കിയാൽ ഈ ഒരു സംശയവും തീർന്നു കിട്ടും. എന്നാൽ അന്ത്യ നാളിനോട് അനുബന്ധിച്ച് ഇക്കാര്യത്തിന് അല്ലാഹുവിൻറെ അനുമതി നിഷേധിക്കപ്പെടും. അഥവാ ഭൂമിയുടെ ഭ്രമണം നിലക്കുകയും ഇപ്പോൾ ഭ്രമണം ചെയ്യുന്നതിന് നേർ വിപരീത ദിശയിലേക്ക് അഥവാ പടിഞ്ഞാറോട്ടു ഭ്രമണം ആരംഭിക്കുകയും ചെയ്യും. അപ്പോൾ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുവാൻ ആരംഭിക്കുന്നു. ലോകാവസാനത്തിനു മുന്നോടിയായി ഇങ്ങനെ ഒരു കാര്യം തീർച്ചയായും സംഭവിക്കും എന്ന് എന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. അന്ത്യ നാളിന് മുന്നോടിയായി കൊണ്ട് സംഭവിക്കാനിരിക്കുന്ന ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ഹദീസുകളിൽ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ട ഒരു പ്രധാന കാര്യമാണ് ആണ് മസീഹു ദജ്ജാലിൻറെ വരവ്. വെച്ചാൽ ഭൂമിയിൽ അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിലെ കാര്യം പറയുന്ന ഹദീസിൽ 40 ദിവസങ്ങളാണ് ദജ്ജാലിൻറെ അധികാര കാലഘട്ടമായി പറയുന്നത്. ഇതിൽ 37 ദിവസങ്ങൾ സാധാരണ ദിവസങ്ങളുടെ ദൈർഘ്യം ഉള്ളതാണ്. ഒരു ദിവസം ഒരാഴ്ച ദൈർഘ്യമുള്ളതും രണ്ടാം ദിവസം ഒരു മാസം ദൈർഘ്യമുള്ളതും മൂന്നാം ദിവസം ഒരു വർഷം ദൈർഘ്യമുള്ള ദിവസവും ആയിരിക്കും എന്നാണ് ഹദീസിലുള്ളത്. ഭൂമി നിശ്ചിത വേഗതയിൽ ഭ്രമണം ചെയ്യുന്നതുകൊണ്ടാണ് ഇരുപത്തിനാല് മണിക്കൂർ ഉള്ള ഒരു ദിവസം നമുക്ക് അനുഭവപ്പെടുന്നത്. ഭൂമിയുടെ ഈ കറക്കത്തിൻറെ വേഗത കുറയുകയാണെങ്കിൽ ദിവസത്തിൻറെ ദൈർഘ്യം കൂടും. അന്ത്യ നാളിനോട് അടുത്ത സമയങ്ങളിൽ ഈയൊരു പ്രതിഭാസം സംഭവിക്കുമെന്നാണ് ഹദീസിൽ നിന്ന് വ്യക്തമാവുന്നത്. ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നതോടെ ദിവസത്തിൻറെ ദൈർഘ്യം ഒരാഴ്ചയായും പിന്നീട് ഭ്രമണ വേഗത വീണ്ടും കുറയുന്നതോടെ ദിവസത്തിൻറെ ദൈർഘ്യം ഒരു മാസമായും മാറും. ഭൂമിയുടെ ഭ്രമണം പൂർണ്ണമായി നിൽക്കുന്നതോടുകൂടി ഒരു ദിവസം എന്നത് ഒരു വർഷം ദൈർഘ്യമുള്ളത് ആയി മാറും. അഥവാ ആറുമാസം തുടർച്ചയായി പകലും ആറുമാസം തുടർച്ചയായി രാത്രിയും. ഭൂമിയുടെ ഭ്രമണം നിലച്ചതിനുശേഷം അന്ത്യ നാളിനോട് അനുബന്ധിച്ച് ഭൂമിയുടെ ഭ്രമണം നേരെ വിപരീത ദിശയിൽ ആവും. അപ്പോൾ സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുവാൻ ആരംഭിക്കുന്നു. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ മനുഷ്യൻറെ പശ്ചാത്താപം സ്വീകരിക്കപ്പെടും എന്ന് ഹദീസിൽ കാണാൻ സാധിക്കും. 










2 Comments

Post a Comment

Previous Post Next Post